Times Kerala

വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു., വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്..; റാഷി ഖന്നയ്‌ക്കെതിരെ നടി സ്വീറ്റി

 
വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു., വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്..; റാഷി ഖന്നയ്‌ക്കെതിരെ നടി സ്വീറ്റി

തെലുങ്ക് നടി റാഷി ഖന്നയ്‌ക്കെതിരെ ആത്മാഭിമാനം വ്രണപ്പെടുതിയെന്ന  ആരോപണങ്ങളുമായി നടി  സ്വീറ്റി. നേരത്തെ കോസ്റ്റിയൂം ഡിസൈനര്‍ ആയി ജോലി ചെയ്തിരുന്ന സ്വീറ്റിയുടെ യഥാര്‍ത്ഥ പേര് ശ്രീ രാപക എന്നാണ്.

കോസ്റ്റിയൂം ഡിസൈനറായിരുന്ന കാലത്ത് തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലാണ് റാഷി ഖന്ന പെരുമാറിയിരുന്നതെന്നാണ് സ്വീറ്റി പറയുന്നത്. ”സുപ്രീം എന്ന സിനിമയില്‍ ഞാനായിരുന്നു കോസ്റ്റിയൂം ഡിസൈനര്‍. മൂന്ന് മണിയായപ്പോള്‍ സാരിയുടെ ഡ്രെയ്പ് ശരിയാക്കണം എന്ന് ആവശ്യപ്പെട്ട് റാഷി ഖന്ന എന്നെ വിളിച്ചു. അവിടെ എത്തിയപ്പോള്‍ സ്ത്രീകളടക്കം 150 ഓളം ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു.”

”എന്നാല്‍ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്. അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു. പട്ടാസ് എന്ന ധനുഷ് ചിത്രം ഒരുക്കിയ സംവിധായകന്‍ അനില്‍ രവിപുഡിക്കും റാഷി എന്നോട് അപമര്യാദയായി പെരുമാറുന്ന കാര്യം അറിയാം” എന്നും സ്വീറ്റി പറയുന്നു.

Related Topics

Share this story