11വയസ്സുകാരിയെ പീഡിപ്പിച്ച ആലുവ സ്വദേശി പിടിയിൽ; 78കാരൻ പിടിയിലാകുന്നത് അഞ്ചു വർഷത്തിന് ശേഷം
കൊച്ചി: 11കാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ. ആലുവ കീഴ്മാട് സ്വദേശി തോമസാണ് (78) നെയാണ് ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ നിന്നും പോലീസ് പിടികൂടിയത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 11 കാരിയായ പെണ്‍കുട്ടിയെ തോമസ് പീഡിപ്പിക്കുകയും, കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയെ തുടർന്ന് ഇക്കാര്യം മറച്ചുവച്ച പെണ്‍കുട്ടി രണ്ട് വര്‍ഷത്തിന് ശേഷമാണ് അധ്യാപകരോടും മാതാപിതാക്കളോടും പീഡന വിവരം അറിയിക്കുന്നത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നല്കുകയായിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതറിഞ്ഞ തോമസ് അന്ന് തന്നെ നാട് വിടുകയായിരുന്നു. പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും തോമസിനെ കണ്ടെത്താനായില്ല.
പ്രതിയുടെ അടുത്ത ബന്ധുക്കളെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ തോമസുണ്ടെന്ന് മനസിലായത്. ആലുവ ഈസ്റ്റ് സിഐ എന്‍ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അനാഥാലയത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.