Times Kerala

ദൃക്‌സാക്ഷികൾ ഇല്ല, തെളിവായത് കൈയിൽ എഴുതിയ നമ്പർ: പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിലായത് ഇങ്ങനെ.!!

 
ദൃക്‌സാക്ഷികൾ ഇല്ല, തെളിവായത് കൈയിൽ എഴുതിയ നമ്പർ: പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിലായത് ഇങ്ങനെ.!!

ചണ്ഡി​ഗഡ്: രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസുകാരന്റെ കൈയിൽ എഴുതിയിരുന്ന നമ്പർ പിന്തുടർന്ന അന്വേഷണ സംഘം അക്രമികളെ പിടികൂടുകയായിരുന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് സംഭവം. കേസിൽ അഞ്ചുപേരാണ് പിടിയിലായത്.ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാരിൽ ഒരാളായ രവീന്ദർസിംഗ് മരിക്കുന്നതിന് മുൻപ് അക്രമികളുടെ വാഹനത്തിന്റെ നമ്പർ തന്റെ കൈയിൽ കുറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

കൊലപാതകത്തെപ്പറ്റി യാതൊരു സൂചനയും കിട്ടാതെ പോലീസ് ഇരുട്ടിൽ തപ്പുന്ന സമയത്താണ് പോസ്റ്റ്മോർട്ടത്തിനിടെ ഡോക്ടർമാർ രവീന്ദർ സിംഗിന്റെ കൈയിൽ എഴുതിയിരുന്ന നമ്പർ ശ്രദ്ധിച്ചത്.നേരത്തേ മൃതദേഹ പരിശോധന നടത്തിയെങ്കിലും പൊലീസ് ഇത് ശ്രദ്ധിച്ചിരുന്നില്ല.ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് ഇതെന്ന് വ്യക്തമായതോടെ പിന്നീടുള്ള പോലീസ് അന്വേഷണം ആ വാഹനത്തിന് വേണ്ടിയാണ്. അധികം വൈകാതെ പ്രതികളെ പിടികൂടുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രവീന്ദർ സിംഗും കാപ്താൻ സിംഗും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.കർഫ്യൂ പ്രഖ്യാപിച്ചിരുന്ന ബുട്ടാന പൊലീസ് സ്റ്റേഷന് സമീപമു‌ള‌ള സോനിപത്-ജിന്ദ് റോഡിൽ കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന അക്രമി സംഘത്തെ രവീന്ദർസിംഗും കാപ്താൻ സിംഗും ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇവർ കാറിൽ രക്ഷപ്പെടുകയായിരുന്നു. മരണാനന്തര പൊലീസ് മെഡലിന് രവീന്ദർ സിംഗിന്റെ പേര് ശുപാർശ ചെയ്യുമെന്ന് ഹരിയാന പൊലീസ് മേധാവി അറിയിച്ചു.

Related Topics

Share this story