കോവിഡ് ബാധിച്ച് മരിച്ചുവെന്ന് സംശയിക്കപ്പെടുന്നയാളുടെ മൃതദേഹം പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍
ബംഗളുരു: കോവിഡ് ബാധിച്ച് മരിച്ചുവെന്ന് സംശയിക്കപ്പെടുന്നയാളുടെ മൃതദേഹം പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ റാണബെണ്ണൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് ബസ് സ്റ്റാന്‍ഡിലാണ് മൂന്ന് മണിക്കൂറോളം 45കാരന്റെ മൃതദേഹം കിടന്നത്.
കടുത്ത പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 28ന് തന്നെ ഇയാളുടെ സ്രവ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം വാങ്ങുന്നതിന് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ റിസള്‍ട്ട് വരുന്നത് വരെ പുറത്ത് ബസ് സ്‌റ്റോപ്പില്‍ പോയി വിശ്രമിക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. തുടർന്ന് ബസ് സ്റ്റോപ്പിൽ വച്ച് ഇയാള്‍ മരിക്കുകയായിരുന്ന്..
വിവരം അറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാര്‍ മൃതദേഹം പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് അവിടെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്ന മണിക്കൂറോളം മൃതദേഹം അവിടെ കിടന്നു. തുടർന്ന് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആശുപത്രി ജീവനക്കാര്‍ എത്തി മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്നു.