രോഷം കത്തുന്നു.! ഏഴുവയസ്സുകാരിയെ ബലാത്‌സംഗം ചെയ്ത ശേഷം കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു; സര്‍ക്കാരിനോടു റിപ്പോർട്ട് തേടി
ചെന്നൈയ്ക്കു സമീപം പുതുക്കോട്ടയില്‍ ഏഴുവയസുള്ള ദളിതു ബാലികയെ പീഡിപ്പിച്ചു കൊന്നു കാട്ടില്‍ തള്ളിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോടു കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി. ബുധനാഴ്ച രാത്രിയാണു പെണ്‍കുട്ടിയെ വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അയല്‍വാസിയായ രാജയെന്ന 25കാരനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റില്‍. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30ന് കാണാതായി. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു .പ്രദേശവാസികളില്‍ പലരും സംഭവ ദിവസം പെണ്‍കുട്ടിയെ പ്രതിക്കൊപ്പം കണ്ടിരുന്നു. അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി.