ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസ്; പിന്നില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട വൻ റാക്കറ്റ്.?
കൊച്ചി: വിവാഹാലോചനയുമായെത്തി നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ പ്രതിക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. ഇരുപതോളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ സംഘം കുടുക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഷംന കാസിം, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട 8 യുവതികള്‍ എന്നിവര്‍ക്കു പുറമേ തട്ടിപ്പിരയായവരില്‍ 14 യുവതികളെ ഇതിനോടകം പൊലീസ് തിരിച്ചറിഞ്ഞതയാണ് സൂചന.ഇവരിൽ നിന്നെല്ലാം പോലീസ് വിശദമായ മൊഴി എടുക്കലും.അഞ്ചു പുതിയ പരാതികളാണ് ഇന്നലെ ലഭിച്ചത്.
അതേസമയം, ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും നീങ്ങുകയാണ്. മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമ ബന്ധം വ്യക്തമാകുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ, കേസിൽ മൂന്ന് നടന്മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.വിദേശ സ്റ്റേജ് ഷോകളില്‍ ഷംനയ്ക്ക് ഒപ്പം പങ്കെടുത്ത രണ്ടു പേരില്‍ നിന്നും പ്രതികളിലൊരാളുമായി സൗഹൃദമുളള മറ്റൊരു നടനില്‍ നിന്നുമാണ് മൊഴിയെടുത്തത്. പ്രതികള്‍ക്ക് ഷംനയെക്കുറിച്ചുളള വിവരം നല്‍കിയത് ഈ നടനെന്നാണ് പ്രാധമിക നിഗമനം. അന്വേഷണ സംഘത്തോട് പ്രതികള്‍ ഈ കാര്യം പറഞ്ഞിരുന്നു. വിഡിയോ കോണ്‍ഫറൻസിലൂടെയാണ് നടന്മാരില്‍ നിന്ന് മൊഴിയെടുത്തത്.