വീട്ടുടമയുടെ വീട്ടിൽ ടിവികാണാനെത്തിയ 11 വയസ്സുകാരിയെ മൂന്നു വിദ്യാർഥികൾ ലൈംഗികമായി പീഡിപ്പിച്ചത് ഒരാഴ്ചയോളം; ക്രൂര പീഡനം പുറം ലോകം അറിഞ്ഞത് വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ; രണ്ടു പ്രതികൾ അറസ്റ്റിൽ; മൂന്നാമനെ തേടി പോലീസ്
കോയമ്പത്തൂര്‍: 11 വയസ്സുകാരിയായ പെൺകുട്ടിയെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് ഒരാഴ്ചയോളം പീഡിപ്പിച്ചു. സംഭവത്തിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ രണ്ടു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കേസിലെ മൂന്നാം പ്രതിയായ മറ്റൊരു പ്ലസ് വൺ വിദ്യാര്‍ഥിയെ ഇതുവരെ പിടികൂടാനായിട്ടില്ല.കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവത്തിൽ ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
മെയ് 20 നാണ് പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റിലായ പത്താം ക്ലാസുകാരന്റെ വീടിന്റെ മുകളിലത്തെനിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. അമ്മ നേരത്തെ മരിച്ചതിനാല്‍ പിതാവും ഇവരുടെ സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പകല്‍സമയം ഇരുവരും ജോലിക്ക് പോകുന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ മിക്കപ്പോഴും ഒറ്റയ്ക്കായിരുന്നു. വീട്ടുടമ താമസിക്കുന്ന താഴത്തെനിലയില്‍ ടിവി കാണാന്‍ പെൺകുട്ടി പോകാറുണ്ടായിരുന്നു. പതിവുപോലെ മെയ് 20 ന് ടിവി കാണാന്‍ പോയസമയത്താണ് വിദ്യാര്‍ഥികള്‍ കുട്ടി പീഡനത്തിന് ഇരയായത്.
ആദ്യമായി പീഡനത്തിന് ഇരയായ ദിവസം പെൺകുട്ടി ഉടമസ്ഥൻ താമസിക്കുന്ന താഴത്തെ നിലയിൽ എത്തിയപ്പോൾ ഉടമസ്ഥന്റെ മകനും സുഹൃത്തും ചേര്‍ന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കാണുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പെൺകുട്ടിയെ അശ്ലീല വീഡിയോ കാണിക്കാന്‍ നിർബന്ധിക്കുകയായിരുന്നു.ഇവരുടെ പിടിയിൽ നിന്നും കുതറി മാറിയ പെൺകുട്ടി മുകളിലത്തെ നിലയിലേക്ക് ഓടിപ്പോയി.എന്നാൽ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ രണ്ടു വിദ്യാർത്ഥികളും ചേർന്ന് മുകളിലെ നിലയിൽ അതിക്രമിച്ച് കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
തുടർന്ന് ഇവര്‍ സുഹൃത്തായ മൂന്നാമനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ വിദ്യാർത്ഥിയും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ഒരാഴ്ചയോളം തുടര്‍ന്നാതായാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പെണ്‍കുട്ടി ഡോക്ടറോട് സംഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.