Times Kerala

സല്‍മാനോട് വെടിവയ്ക്കാന്‍ നിര്‍ബന്ധിച്ചത് തബുവെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍

 

നടി തബുവാണ് സല്‍മാന്‍ ഖാനോട് കൃഷ്ണമൃഗത്തെ വെടിവയ്ക്കാന്‍ നിര്‍ബന്ധിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1998 ഒക്ടോബര്‍ 1നും 2നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. സെയ്ഫ് അലിഖാന്‍, നീലം, സൊനാലി ബന്ദ്രെ, താബു എന്നിവര്‍ക്കൊപ്പം ജോധ്പൂരിലെ കണ്‍കാനി ഗ്രാമത്തിലാണ് സല്‍മാന്‍ വേട്ടയ്ക്ക് പോയതെന്നാണ് ആരോപണം.

ഇവര്‍ വേട്ടയാടുന്നത് കണ്ട പ്രദേശത്തെ ബിഷ്‌ണോയി സമുദായക്കാരാണ് അക്രമത്തിനെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ സല്‍മാനും മറ്റ് താരങ്ങള്‍ക്കുമെതിരെ കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വനംവന്യജീവി (സംരക്ഷണം) സെക്ഷന്‍ 51 നിയമപ്രകാരം താരങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Related Topics

Share this story