വംശീയ വിവേചനമല്ല, ചെറിയൊരു തെറ്റിദ്ധാരണ മാത്രം ; വിവാദങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് സാമുവല്‍
സുഡാനി ഫ്രൈം നൈജീരിയാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിച്ച് സാമുവൽ റോബിൻസൺ. വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവൽ റോബിൻസൺ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തെൻറ മുൻ പോസ്റ്റുകളെ വിമർശിച്ച ആരോടും ക്ഷമ ചോദിക്കാൻ തയാറാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വേതനം സംബന്ധിച്ച പ്രശ്നങ്ങളെല്ലാം നിർമാതാക്കളുമായി ചർച്ച ചെയ്ത് പരിഹരിച്ചു. ജോലിക്കുള്ള പ്രതിഫലം ഇപ്പോൾ ലഭിച്ചിട്ടുണ്ട്. തനിക്ക് ഷൈജു ഖാലിദ്, സക്കരിയ്യ, സമീർ താഹിർ എന്നിവരുമായി പ്രശ്നങ്ങളൊന്നുമില്ല. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അനുഭാവപൂർവമായ സമീപനമാണ് ഇവരിൽ നിന്നും ഉണ്ടായത്. കേരളത്തിൽ വംശീയ വിവേചനം നിലനിൽക്കുന്നില്ല. മോശം സമയത്ത് തനിക്കൊപ്പം നിന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കൾ, മാധ്യമങ്ങൾ, ഫേസ്ബുക്ക് സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടും നന്ദി പറയുന്നുവെന്നും സാമുവൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് കുറഞ്ഞ വേതനമാണ് ലലഭിച്ചതെന്ന് സാമുവൽ ആരോപിച്ചിരുന്നു.