Times Kerala

”യുവാക്കളുമായി അവൾ നിരന്തരം സംസാരിച്ചിരുന്നു; ഒരു രാത്രി ഒളിച്ചു കഴിഞ്ഞത് മരപ്പൊത്തിൽ; ഒന്നിച്ചു മരിക്കാൻ എന്നെ നിർബന്ധിച്ചിരുന്നു, ; അവൾ ആത്മഹത്യ ചെയ്തെന്നറിഞ്ഞ ശേഷമാണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്” അടിമാലിയിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 
”യുവാക്കളുമായി അവൾ നിരന്തരം സംസാരിച്ചിരുന്നു; ഒരു രാത്രി ഒളിച്ചു കഴിഞ്ഞത് മരപ്പൊത്തിൽ; ഒന്നിച്ചു മരിക്കാൻ എന്നെ നിർബന്ധിച്ചിരുന്നു, ; അവൾ ആത്മഹത്യ ചെയ്തെന്നറിഞ്ഞ ശേഷമാണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്” അടിമാലിയിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അടിമാലി: വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യക്ക് ശ്രമിച്ച രണ്ടു പേരിൽ രക്ഷപ്പെട്ട പെൺകുട്ടിയുടെ മൊഴിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിരന്തരം ഫോണില്‍ സംസാരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ വഴക്ക് പറയാൻ തുടങ്ങിയതോടെയാണ് വീടു വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു.

വീട് വിട്ട് ഇറങ്ങിയ ശേഷം ഒരു രാത്രി മുഴുവൻ ഒരു മരപ്പൊത്തിലും അടുത്ത ദിവസം പകല്‍ മുഴുവൻ ഒരു പാറപ്പുറത്തുമാണ് കഴിഞ്ഞതെന്നും . ഒളിച്ച് താമസിച്ചപ്പോഴും ഒന്നിച്ച് മരിക്കാന്‍ പെണ്‍കുട്ടി തന്നെ നിര്ബന്ധിച്ചിരുന്നതായും നിര്‍ബന്ധിച്ചിരുന്നെന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരുപത്തൊന്നുകാരി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം, മരിച്ച പെൺകുട്ടിക്ക് മൊബൈൽ ഫോണ്‍ ആര് വാങ്ങി നല്‍കിയെന്ന് തനിക്കറിയില്ലെന്നും, പെണ്‍കുട്ടിയുടെ സ്വര്‍ണമോതിരം വിറ്റ് ഫോണ്‍ വാങ്ങിയതാകാമെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.

മാങ്കുളം, ഉപ്പുതറ, തൊടുപുഴ എന്നിവിടങ്ങളിലുള്ള യുവാക്കളുമായാണ് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നതെന്നും മൊഴി നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Related Topics

Share this story