തൂത്തുക്കുടിയിലെ സമരത്തിന് കമലിനു പിന്നാലെ രജനികാന്തും ഐക്യദാര്‍ഢ്യം പ്രഖാപിച്ചു
ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖാപിച്ച് രജനി കാന്ത്. പ്രദേശവാസികൾ 47 ദിവസമായി നടത്തിവരുന്ന സമരത്തെ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രജനി കാന്ത് പറഞ്ഞു. പ്ലാന്റിനു ആരാണ് അനുമതി നൽകിയതെന്നും ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണെന്നും രജനി കാന്ത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് പിന്തുണയുമായി സമരസ്ഥലത്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമൽഹാസനും എത്തിയിരുന്നു.
തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ കാലങ്ങളായി പ്രദേശവാസികള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കമ്പനിയുടെ പുതിയ യൂണിറ്റുകളുടെ നിര്‍മാണം സമീപത്തുതന്നെ ആരംഭിച്ചത്. ഇതോടെയാണ് വീണ്ടും സമരം ശക്തമായത്.