കാവേരി മാനേജ്മെന്റ് ബോർഡ്; തമിഴ്നാട് കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി: കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്ര സർക്കാരിനു വീഴ്ച സംഭവിച്ചതായി തമിഴ്നാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ആറാഴ്ചയ്ക്കകം ബോർഡ് രൂപീകരിക്കാനാണ് ഫ്രെബുവരി 16ന് സുപ്രീം കോടതി ഉത്തരവിട്ടത്. ബോർഡിന്റെ രൂപീകരണത്തിനായി നിയമഭേദഗതി വരുത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ബോർഡ് രൂപീകരിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചതോടെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ബോർഡ് രൂപീകരണത്തിൽ വ്യക്തത തേടിയും കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.