ബീഫ് കയറ്റുമതി നിര്‍ത്തിയ ശേഷം പശുക്കളെ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കാമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: ബീഫ് കയറ്റുമതി നിർത്തിയ ശേഷം മതി പശുക്കളെ കൊല്ലുന്നത് തടഞ്ഞാല്‍ മതിയെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ െറഡ്ഢി. എല്ലാ മൃഗങ്ങളെയും കശാപ്പ് ചെയ്യുന്നത് തെറ്റാെണന്നാണ് അഭിപ്രായം. എന്നാൽ, നാം ആദ്യം നിർത്തലാക്കേണ്ടത് ബീഫ് കയറ്റുമതിയാണ്. അത് കഴിഞ്ഞുമതി കശാപ്പ് ചെയ്യുന്നത് തടയുന്നതിനെ കുറിച്ചുള്ള ചർച്ചകളെന്ന് അദ്ദേഹം പറഞ്ഞു.
1850 മെട്രിക് ടൺ ബീഫാണ് രാജ്യം 2017ൽ കയറ്റുമതി ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എന്തുെകാണ്ട് ബീഫ് കയറ്റി അയക്കുന്നത് നിരോധിക്കുന്നില്ല എന്നും മന്ത്രി ചോദിച്ചു. അമിത്ഷാ അടിസ്ഥാനപരമായി കച്ചവടക്കാരനാണ്. അദ്ദേഹം ഇവിെട വന്നതും കച്ചവടത്തിനാണ്. അത്തരം കച്ചവടക്കാരെ കർണാടകയിൽ ആവശ്യമില്ല. അവർ കരുതുന്നത് ഇവിടെ നിക്ഷേപിച്ച് ലാഭം കൊയ്യാമെന്നാണ്. എന്നാൽ അഭിമാനമുള്ള ജനങ്ങളുൈട ആരുെടയും വോട്ട് കർണാടകയിൽ വിൽക്കാനില്ലെന്നും രാമലിംഗ റെഡ്ഢി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.