Times Kerala

പെണ്‍മക്കളെ പൂട്ടിയിട്ട് 6 വര്‍ഷം മാനഭംഗപ്പെടുത്തി, വ്യഭിചാരത്തിന് നിര്‍ബന്ധിച്ചു

 

റാസല്‍ഖൈമ : പെണ്‍മക്കളെ ആറുവര്‍ഷം പൂട്ടിയിട്ട് മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത പിതാവിന് പത്തുവര്‍ഷം തടവ്. റാസല്‍ഖൈമയിലാണ് സംഭവം. അറബ് പൗരനാണ് തന്റെ രണ്ട് പെണ്‍മക്കളെ മാനഭംഗപ്പെടുത്തുകയും നിശാക്ലബ്ബുകളില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ച് അയയ്ക്കുകയും ലൈംഗിക വ്യാപാരത്തിലേര്‍പ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തത്.

20 ഉം 31 വയസ്സുള്ള മക്കളോടായിരുന്നു ഇയാളുടെ ക്രൂരത. ഇയാള്‍ക്ക് പത്ത് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. പിതാവിനെതിരെ 7 കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മാനഭംഗം, അസഭ്യം പറയല്‍, ചൂഷണം, അക്രമം, അനാശാസ്യത്തിന് നിര്‍ബന്ധിക്കല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍. ആറ് വര്‍ഷം പിതാവ് തന്നെ മുറിയില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്തിയതായി 20 കാരി വെളിപ്പെടുത്തി.

അതായത് പ്രായപൂര്‍ത്തിയാകുംമുന്‍പ് തന്നെ പെണ്‍കുട്ടി ഇയാളുടെ ക്രൂരതകള്‍ക്ക് ഇരയായിരുന്നു. നിശാ ക്ലബ്ബുകളില്‍ നൃത്തം ചെയ്യുന്നതിനും ലൈംഗിക വ്യാപാരത്തിലേര്‍പ്പെടാനും നിരന്തരം പിതാവ് നിര്‍ബന്ധിച്ചിരുന്നതായി യുവതി പറയുന്നു. താന്‍ എതിര്‍ക്കുമ്പോള്‍ അസഭ്യവര്‍ഷം നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഒടുവില്‍ മൂത്ത സഹോദരിയുടെ സഹായത്താല്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇക്കാര്യങ്ങള്‍ പുറംലോകമറിയുന്നത്. താനും പിതാവില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായി 31 കാരിയും വെളിപ്പെടുത്തി. മര്‍ദ്ദനം ഭയന്നാണ് ഇക്കാര്യങ്ങള്‍ മറച്ചുവെച്ചത്. യുവതിയെ പിതാവ് അനാശാസ്യത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ്പും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കുറ്റകൃത്യം അരങ്ങേറിയ വീട് അടച്ചിടാനും കോടതി ഉത്തരവിട്ടു. എന്നാല്‍ പിതാവ് കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ചു. 12 മക്കളെ പോറ്റേണ്ടതിനാലാണ് മക്കളെ നിശാക്ലബ്ബില്‍ നൃത്തം ചെയ്യാന്‍ അയച്ചതെന്നാണ് ഇയാളുടെ വാദം. ഇതിനായി പ്രതിഫലം പറ്റിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

Related Topics

Share this story