Times Kerala

ഫോണിൽ നിറയെ ലെസ്‌ബിയൻ സെക്‌സ് വീഡിയോകൾ; കളിക്കാൻ വന്ന 12 കാരിക്ക് കാട്ടിക്കൊടുത്തതും അശ്ലീല വീഡിയോ; പെൺകുട്ടിയുടെ അമ്മയെ ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കാനും ശ്രമിച്ചു; താമരശ്ശേരി അറസ്റ്റിലായ അദ്ധ്യാപിക സ്വവർഗാനുരാഗി;യുവതിക്കെതിരെ നേരത്തെയും പരാതികൾ; പോക്‌സോ കേസിൽ 35 കാരി റിമാൻഡിൽ

 
ഫോണിൽ നിറയെ ലെസ്‌ബിയൻ സെക്‌സ് വീഡിയോകൾ; കളിക്കാൻ വന്ന 12 കാരിക്ക് കാട്ടിക്കൊടുത്തതും അശ്ലീല വീഡിയോ; പെൺകുട്ടിയുടെ അമ്മയെ  ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കാനും ശ്രമിച്ചു; താമരശ്ശേരി അറസ്റ്റിലായ അദ്ധ്യാപിക സ്വവർഗാനുരാഗി;യുവതിക്കെതിരെ നേരത്തെയും പരാതികൾ; പോക്‌സോ കേസിൽ 35 കാരി റിമാൻഡിൽ

കോഴിക്കോട്: കഴിഞ്ഞ ദിവമാണ് സ്‌കൂൾ അദ്യാപികയായ യുവതി പന്ത്രണ്ടുകാരിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കൊടുത്ത കേസിൽ അറസ്റ്റിലായത്. സംഭവത്തിൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. യുവതിസ്വവർഗ്ഗ അനുരാഗിയായിരുന്നു എന്നാണ് സൂചന. വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാട്ടി പ്രലോഭിപ്പിക്കുന്നതിനായിരുന്നു ഇവരുടെ ശ്രമം.

വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ അദ്ധ്യാപിക ഇപ്പോൾ റിമാൻഡിലാണ്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.സംഭവത്തിൽ താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാർത്ഥിനിയെ യുവതി മാറ്റി നിർത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയായിരുന്നു എന്നാണ് പരാതി.

12 കാരിയുടെ അമ്മയോടും അദ്ധ്യാപിക അശ്ലീല രീതിയിൽ പെരുമാറിയെന്നും പരാതി ഉയർന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയെ ഇവർ ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചുവെന്നാണ് പരാതി. ഇവരുടെ ഫോണിൽ നിറയെ ലെസ്‌ബിയൻ സെക്‌സിന്റെ വീഡിയോകളായിരുന്നു എന്നാണ് റിപ്പോർട്ട്.

സംഭവം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈഅറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.

ചൈൽഡ് ലൈൻ അന്വേഷണത്തിന് ശേഷം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇവർ 14 ദിവസത്തേക്ക് റിമാൻഡിലാണ്.

Related Topics

Share this story