ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് അഖിലേഷ് യാദവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ അങ്ങേയറ്റം മോശമായ നിലയിലാണെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സർക്കാരിന്റെ അനാസ്ഥ കാരണം ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പീഡനകേന്ദ്രങ്ങളായി മാറിന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് കൊറോണ മഹമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
‘ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവ ഇപ്പോള്‍ പീഡന കേന്ദ്രങ്ങളാണ്. ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാത്തയിടങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ കുടിയേറ്റത്തൊളിലാളികളെ മൃഗങ്ങളാക്കി. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നു’, അഖിലേഷ് യാദവ് പറഞ്ഞു.