പ്രവാസികളുടെ മടക്കം: വിമാനത്താവളത്തിലും പരിസരത്തും കർശന സുരക്ഷ; പ്രവേശനം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രം
തിരുവനന്തപുരം: ലോക്ക്ഡൗൺ മൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ ഇന്ന് മുതൽ നാട്ടിൽ എത്തിക്കും. ആദ്യസംഘം ഇന്ന് രാത്രിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങും. അതേസമയം, പ്രവാസികൾ എത്തുന്ന സമയം പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റാർക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാനെന്നും അദ്ദേഹം പറഞ്ഞു .അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്.