Times Kerala

സെക്‌സ് ഗെയിം അതിരുവിട്ടു, കാമുകന്റെ തല, ലൈംഗികാവയവം, വിരലുകള്‍ തുടങ്ങിയവ വീട്ടിലെ ഫ്രിസറില്‍ സൂക്ഷിച്ചു, ബാക്കി ശരീരഭാഗം ഇറച്ചി കെട്ടി തൂക്കുന്നതു പോലെ വീട്ടില്‍ കെട്ടി തൂക്കിയിട്ടു

 

സെക്‌സ് ഗെയിം അതിരു വിട്ട യുവതി, കാമുകനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു വെച്ചു. റഷ്യയിലാണ് സംഭവം. 21കാരിയായ അനസ്താഷ്യ വണ്‍ഗിന എന്ന യുവതിയാണ് കാമുകനായ 24 കാരന്‍ ഡിമിതി സിന്‍കെയ്ചിനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവെച്ചത്. ബാക്കി വരുന്ന ശരീരഭാഗങ്ങള്‍ വണ്‍ഗിന വീടിന്റെ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കിയിടുകയും ചെയ്തു. സെക്സ് ഗെയിം അതിര് വിട്ടതിനെ തുടര്‍ന്നാണ് യുവതി ഈ പൈശാചിക കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സെക്സ് ഗെയിമിനിടെ താന്‍ കാമുകനെ കൊന്നുവെന്ന കാര്യം കാമുകി സമ്മതിച്ചിട്ടുമുണ്ട്.

വണ്‍ഗിനയുടെ സഹോദരി കെസെനിയ ഈ വിവരം പൊലീസുകാരനായ തങ്ങളുടെ അച്ഛനെ അറിയിക്കുകയും അദ്ദേഹം ഈ വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു. വണ്‍ഗിനയുടെ വിവാഹം കഴിഞ്ഞ ഉടന്‍ അവരുടെ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മരണ ശേഷം വണ്‍ഗിന ഒന്നര വര്‍ഷം സൈക്യാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പിന്നീട് അവരെ പുറത്ത് വിടുകയും ചെയ്തിരുന്നു. തന്റെ കാമുകനെ കൊന്നുവെന്ന കാര്യം വണ്‍ഗിന തുടക്കത്തില്‍ നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. അദ്ദേഹത്തെ തന്റെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു വണ്‍ഗിനയുടെ ഭാഷ്യം. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വണ്‍ഗിന കുറ്റം സമ്മതിക്കുകയായിരുന്നു.

ഡിമിതിയെ കൊന്ന ശേഷം ശരീരം കഷണങ്ങളാക്കുന്നതിനായി അടുക്കളയിലെ വലിയ കത്തിയായിരുന്നു വണ്‍ഗിന ഉപയോഗിച്ചിരുന്നത്. കാമുകന്റെ തല, ലൈംഗിക അവയവം, വിരലുകള്‍, തുടങ്ങിയവയായിരുന്നു ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. ഒറിയോളിലുള്ള തന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു മുന്‍ പൊലീസുകാരനും കോണ്‍സ്‌ക്രിപ്റ്റ് സോല്‍ജ്യറുമായ ഡിമിതിയെ, വണ്‍ഗിന കൊന്നതെന്ന് അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഇറച്ചിക്കടയില്‍ മാംസം കെട്ടിത്തൂക്കുന്നത് പോലെയായിരുന്നു ചില ശരീര ഭാഗങ്ങള്‍ തന്റെ അപാര്‍ട്ട്മെന്റിന് ചുറ്റിലുമായി വണ്‍ഗിന കെട്ടിത്തൂക്കിയിരുന്നത്. ബിഡിഎസ്എം സെക്സ് ഗെയിമിനിടെയായിരുന്നു ഡിമിതി കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഡിമിതിയുടെ ശരീര ഭാഗങ്ങള്‍ ഹൂക്സുകള്‍ക്ക് മേല്‍ തൂക്കിയിട്ട നിലയില്‍ താന്‍ കണ്ടുവെന്ന് അയല്‍ക്കാരനും പറഞ്ഞിരുന്നു. ഇവരെ സൈക്യാട്രിക് ടെസ്റ്റുകള്‍ക്ക് വിധേയയാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനിടെ കൊലപാതക അന്വേഷണം തുടരുന്നുമുണ്ട്.

Related Topics

Share this story