തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന് മുമ്പ് കേരളത്തിൽ കുടുങ്ങിയ 150 പൗരന്മാരെ നാട്ടിലെത്തിക്കാനുളള ശ്രമം റഷ്യ ഉപേക്ഷിച്ചു. റഷ്യയിൽ നിന്നുളള പ്രത്യേക വിമാനം യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് റദ്ദാക്കിയത്. രണ്ടാമത്തെ ശ്രമമാണ് റഷ്യ ഉപേക്ഷിക്കുന്നത്. ഈ മാസം 4 ന് റഷ്യയിൽ നിന്നുളള പ്രത്യേക വിമാനത്തിൽ പൗരന്മാരെ നാട്ടിലെത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ വിമാന സർവ്വീസുകൾ അവസാന നിമിഷം റദ്ദാക്കിയതോടെ നാട്ടിലെത്താനുളള ഇവരുടെ അവസരം നഷ്ടപ്പെട്ടു.
അതിനു ശേഷമാണ് ഇന്ന് ഉച്ചയോടു കൂടി 150 യാത്രക്കാരെ നാട്ടിലെത്തിക്കാനൊരുങ്ങിയത്. എന്നാൽ പൗരന്മാരെ നാട്ടാലെത്തിക്കാനായി ഇന്നലെ കേരളത്തിൽ എത്തേണ്ടിയിരുന്ന വിമാനം ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ വീണ്ടും റദ്ദാക്കി. കേരളത്തിൽ സുരക്ഷിതരാണെങ്കിലും ഉടൻ നാട്ടിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് റഷ്യൻ പൗരന്മാർ.
Comments are closed.