തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അറിയിച്ചു. ലോക്ഡൗൺ നീട്ടുന്ന കാര്യം സംബന്ധിച്ച് കേന്ദ്ര നിർദേശം വന്നതിനു ശേഷം ആലോചിച്ചാൽ മതിയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാൽ സാലറി ചാലഞ്ചിന്റെ മാനദണ്ഡങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്നതിനാൽ അതിർത്തിയിൽ കർശന പരിശോധന നടത്താൻ തീരുമാനിച്ചു. പച്ചക്കറി പഞ്ചായത്ത് തലത്തിൽ സംഭരിക്കാനും യോഗത്തിൽ തീരുമാനമായി. ലോക്ഡൗൺ സംബന്ധിച്ച് ഏപ്രിൽ 10 ന് കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടാകുന്നും ഇതിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്താൽ മതിയെന്നും തീരുമാനിച്ചു.
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കുന്നതിനാണ് ആലോചന. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ 13ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു.
Comments are closed.