Times Kerala

അവിഹിത ബന്ധം ഭർത്താവ് കണ്ടു.! ലോക്ക് ടൗണിനിടെ മരുന്ന് വാങ്ങാന്‍ പോയ ആള്‍ ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റിൽ

 
അവിഹിത ബന്ധം ഭർത്താവ് കണ്ടു.! ലോക്ക് ടൗണിനിടെ മരുന്ന് വാങ്ങാന്‍ പോയ ആള്‍ ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റിൽ

തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സിദ്ദാവരം പഞ്ചായത്തിലെ ബാലസുബ്രഹ്മണ്യത്തിന്റെ(35) ആണ് മരിച്ചത്.സംഭവത്തില്‍ ബാലസുബ്രഹ്മണ്യത്തിന്റെ ബാലയുടെ ഭാര്യ രേണുക, കാമുകനും പ്രാദേശിക രാഷ്ട്രീയ നേതാവുമായ നാഗിറെഡ്ഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരുന്ന് വാങ്ങാന്‍ പോയ ബാലസുബ്രഹ്മണ്യം ലോറിയിടിച്ച് മരിച്ചത്.

അപകട മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഇദ്ദേഹത്തിന്റെ സഹോദരന്‍ മരണത്തില്‍ സംശയം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. 11 വര്‍ഷം മുമ്പ് വിവാഹിതരായ ബാലസുബ്രഹ്മണ്യം-രേണുക ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. നേരത്തെ നാട്ടില്‍ ബുക്ക് സ്റ്റാള്‍ നടത്തിയിരുന്ന ബാലസുബ്രഹ്മണ്യം രണ്ട് വര്‍ഷം മുമ്പ് തിരുപ്പതിയില്‍ ട്രാവല്‍ ഏജന്‍സി ആരംഭിച്ചിരുന്നു. ഇതോടെ ഭാര്യയെയും കുട്ടികളെയും നാട്ടിലാക്കി അദ്ദേഹം തിരുപ്പതിയിലേക്ക് താമസം മാറ്റി.

ഈ കാലയളവിലാണ് രേണുക പ്രാദേശിക രാഷ്ട്രീയ നേതാവായ നാഗിറെഡ്ഡിയുമായി അടുപ്പത്തിലായത്. പിന്നീട് രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന രേണുക ഇയാളോടൊപ്പം സജീവ പ്രവര്‍ത്തകയായിരുന്നു. പക്ഷേ, അടുത്തിടെ തിരുപ്പതിയിലെ ട്രാവല്‍ ഏജന്‍സി ഉപേക്ഷിച്ച് ബാലസുബ്രഹ്മണ്യം നാട്ടിലെത്തിയതോടെ ഇവരുടെ രഹസ്യബന്ധത്തിന് തടസ്സമായി.

ഒടുവിൽ ഭാര്യയുടെ അവിഹിതബന്ധം ഭര്‍ത്താവ് അറിയുകയും ബന്ധത്തില്‍നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, രേണുക നാഗിറെഡ്ഡിയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ രേണുകയും നാഗിറെഡ്ഡിയും തീരുമാനിച്ചത്.

അവസരം കിട്ടുമ്പോള്‍ ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ശനിയാഴ്ച ലോക്ക്ഡൗണിനിടെ ബാലസുബ്രഹ്മണ്യം മരുന്ന് വാങ്ങാനായി പുറത്തുപോയിരുന്നു. ഇക്കാര്യം രേണുക അപ്പോള്‍ തന്നെ നാഗിറെഡ്ഡിയെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് നാഗിറെഡ്ഡി ബാലസുബ്രഹ്മണ്യത്തിന്റെ ബൈക്കില്‍ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു

Related Topics

Share this story