Times Kerala

തൃശൂർ ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗത്തിൽ

 
തൃശൂർ ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗത്തിൽ

കോവിഡ് മുൻകരുതലുകൾക്കിടയിലും ജില്ലയിൽ കൊയ്ത്തും നെല്ല് സംഭരണവും അതിവേഗം പുരോഗമിക്കുന്നു. കോൾ പാടശേഖരങ്ങളിൽ 4000 ഹെക്ടർ കൊയ്ത്ത് ഇതിനകം പൂർത്തിയായി. മറ്റ് പാടശേഖരങ്ങളടക്കം 13000 ഹെക്ടറിലെ കൊയ്ത്തും കഴിഞ്ഞിട്ടുണ്ട്. ഇനി കൊയ്യാനുള്ളത് 6000 ഹെക്ടർ പാടം. ജില്ലയിൽ 1,23000 ടൺ നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിരിപ്പ്, രണ്ടാംവിള, കോൾ എന്നീ നിലങ്ങളിലെ ആകെ കണക്കാണിത്. ഇതിൽ ഒരു ലക്ഷം ടൺ നെല്ല് സപ്ലൈകോ വഴി സംഭരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 39757 ടൺ സപ്ലൈകോ ഇതുവരെയായി സംഭരിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് കൊയ്ത്തും നെല്ല് സംഭരണവും അവശ്യസർവീസായി പ്രഖ്യാപിച്ചതും അതു കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിച്ചതുമാണ് പ്രതിസന്ധിയെ മറകടക്കാൻ ജില്ലയെ തുണച്ചത്. 77 യന്ത്രങ്ങളാണ് ജില്ലയിൽ നെല്ല് കൊയ്യുന്നത്. അരിമ്പൂർ പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയിറക്കിയത്. 18 പടവുകളിലായി 1101 ഹെക്ടറിലാണ് അവിടെ കൃഷിയിറക്കിയത്. 6893 ഹെക്ടറിലാണ് ഇനി കൊയ്യാനുള്ള പാടശേഖരങ്ങൾ. ഏപ്രിൽ അവസാനത്തോടെ 80 ശതമാനം നെല്ലും വിളയുമെന്നാണ് പ്രതീക്ഷ. മെയ് രണ്ടാംവാരത്തോടെ ബാക്കിയുള്ള പാടങ്ങളും കൊയ്ത്തിന് തയ്യാറാകും.

Related Topics

Share this story