അതേ, ഇങ്ങളൊക്കെ ഇങ്ങനെ inboxil വന്നു കഥപറയാതെ, ഞങ്ങൾ, പെണ്ണുങ്ങൾ പറയും പോലെ തുറന്നു പറഞ്ഞൂടെ.. ❤?; കുറിപ്പ്
കൗൺസിലിങ് സൈക്കോളജിസ്റ്റ് കല മോഹൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയകളിൽ ഇൻബോക്സിൽ എത്തി മെസ്സേജുകൾ അയക്കുന്നവരെ കുറിച്ചാണ് കലയുടെ കുറിപ്പ്.
കുറിപ്പിന്റെ പൂർണ രൂപം:-
പണ്ട്, എന്നോടെ, ചില ചേട്ടന്മാർ അവരുടെ മരിച്ചു പോയ കാമുകിയുടെ ഛായ ന്നൊക്കെ പറഞ്ഞിട്ടുണ്ട് !ന്റെ കണ്ണ് നിറഞ്ഞു പോകും അത് കേൾക്കുമ്പോൾ.. കാലം മാറി, ഇന്ന് ഒരു അനിയൻ, എന്നെ പരിചയപെട്ടു.. Messgeneril.. ന്നിട്ട് പറയുവാാ….. ഓനെ തേച്ചിട്ടു പോയ കാമുകീനെ പോലെ ഉണ്ടെന്ന്.., എവിടെയോ ഛായ ന്നു ! ഞാൻ പേടിച്ചു ഓടി..
അതേ, ഇങ്ങളൊക്കെ ഇങ്ങനെ inboxil വന്നു കഥപറയാതെ, ഞങ്ങൾ, പെണ്ണുങ്ങൾ പറയും പോലെ തുറന്നു പറഞ്ഞൂടെ.. ?
പീഡനം ഏറ്റു വാങ്ങേണ്ടി വന്ന കഥകൾ വരെ പെണ്ണിനെ പോലെ ആണിനും ഉണ്ട്.. പെണ്ണിന്റെ പേരൊന്നും വെയ്ക്കാതെ തേപ്പ് കഥകളും പ്രണയങ്ങളും ഒക്കെ എഴുതിക്കൂടെ..? Me too # ഒന്നും മാണ്ട.. എന്താന്ന് വെച്ചാല്,
Inbox വന്നു പാവം എന്നെ പേടിപ്പിക്കാതെ, public ആയി എഴുതിക്കൂടെ..,? അമർ അക്ബർ ആന്റണി യിൽ ഇന്ദ്രജിത് പറഞ്ഞതെ എനിക്കും പറയാനുള്ളു, കമോൺ എവരി ബഡി..കമോൺ..