നവമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രതപുലർത്തണമെന്ന് പോലീസ്
തിരുവനന്തപുരം: ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾവഴി ബന്ധം സ്ഥാപിച്ച് വ്യക്തിഗത വിവരങ്ങൾ മനസിലാക്കിയശേഷം നടത്തുന്ന തട്ടിപ്പു കൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന് പോലീസ് അറിയിച്ചു. വിദേശരാജ്യത്ത് താമസിക്കുന്ന തങ്ങൾ അനന്തരാവകാശികളില്ലാത്തവരാണെന്നും, അനധികൃതമായി പണം സൂക്ഷിക്കുന്നവരാണെന്നും അല്ലെങ്കിൽ സ്നേഹസൂചകമായി സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും അയയ്ക്കുകയാണെന്ന് വ്യാജമായി ധരിപ്പിച്ചാണ് തട്ടി പ്പുകൾ നടത്തുന്നത്.
ഇത്തരം സന്ദേശങ്ങൾ അയച്ചശേഷം സന്ദേശത്തിൽ പറയുന്ന സാധനങ്ങൾ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഉദ്യോഗസ്ഥരാണെന്നോ എൻ ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണെന്നോ ഫോണ് ചെയ്ത് ധരിപ്പിച്ച് സമ്മാനങ്ങൾക്കൊപ്പം വൻതുകയുടെ വിദേശ കറൻസിയുണ്ടെന്നും അതിനാൽ ആ തുകയ്ക്ക് പെനാലിറ്റി/സർചാർജ് ആയി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന് പറഞ്ഞുള്ള പണം തട്ടിപ്പാണ് ഇതിൽ പ്രധാനം. അനധികൃതമായി ഇന്ത്യൽ തങ്ങിവരുന്ന നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ വടക്കേ ഇന്ത്യയിലുള്ള കുറ്റവാളികളുമായി ചേർന്ന് വ്യാജ അഡ്രസിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് അതുവഴി പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണത്തിൽ മനസിലാക്കുന്നത്.
അതുപോലെയാണ് എടിഎം വഴിയുള്ള തട്ടിപ്പുകളും. അധികം ശ്രദ്ധിക്കപ്പെടാത്ത വിജനമായ സ്ഥലങ്ങളിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ എ ടിഎം മെഷീന് സമീപത്തായി എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തുവാൻ ഉപയോഗിക്കുന്ന സ്ക്കിമ്മർ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലായെന്ന് ഉറപ്പുവരു ത്തണം. എടിഎം കാർഡുകളുടെ തൽസമയമുള്ള പതിപ്പുകൾ ഉണ്ടാക്കിയശേഷം പണം സംസ്ഥാനത്തിന്റെ പുറത്ത് പലസ്ഥലങ്ങളിൽ നിന്നും പിൻവലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബാങ്കിൽ നിന്ന് ഉപഭോക്താക്കളെ വിളിച്ച് ഒരു കാരണവശാലും അക്കൗണ്ട് നമ്പരും എടിഎം കാർഡ് നമ്പരും പിൻ നമ്പരും ആവശ്യപ്പെ ടാറില്ല.
എന്നാൽ ബാങ്ക് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ച് പിൻനമ്പരും വണ്ടൈം പാസ്വേർഡും (ഒടിപി) വാങ്ങിയുള്ള തട്ടിപ്പും സമീപകാലങ്ങ ളിൽ അരങ്ങേറിവരുന്നുണ്ട്. ഇവയ്ക്കെതിരായി ധാരാളം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴും നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ആയതിനാൽ ഇക്കാര്യങ്ങളിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രത പുലർത്തണമെന്ന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം. ഇക്ബാൽ അറിയിച്ചു.