Times Kerala

അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്ത നടി പരിണീതി ചോപ്രയെ അഭിനന്ദിക്കുകയാണ് ആരാധകര്‍

 

മുംബൈ : സൗന്ദര്യ സങ്കല്‍പ്പങ്ങളായി ആളുകളുടെ മനസ്സില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അഴകളവുകള്‍ തികഞ്ഞ ശരീരം, തിളക്കമാര്‍ന്നതും മിനുസമുള്ളതും ചുളിവുകള്‍ അന്യമായതുമായ ചര്‍മ്മം. നല്ല മുടി, വെളുത്ത നിറം അങ്ങനെ പോകുന്നു കാഴ്ചപ്പാടുകള്‍.പൊതുവെ ഇത്തരം സൗന്ദര്യ മാനദണ്ഡങ്ങള്‍ പാലിച്ചുപോരുന്നവരാണ് അഭിനേതാക്കള്‍. വിശേഷിച്ചും നടിമാര്‍. സൗന്ദര്യത്തിനൊപ്പം നന്നായി അണിഞ്ഞൊരുങ്ങുകയും അവ മനോഹരമായി പകര്‍ത്തി ചിത്രമായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ ഏവരുടെയും കണ്ണുകള്‍ക്ക് ആകര്‍ഷകമാവുകയും ചെയ്യും.സുന്ദരിയെന്നും സുന്ദരനെന്നും നമ്മള്‍ അവരെ വിശേഷിപ്പിക്കും. സ്വാഭാവിക സൗന്ദര്യം മാറ്റിനിര്‍ത്തിയാല്‍ മെയ്ക്ക് അപ്പിന്റെയും ഗ്രാഫിക്‌സിന്റെയും പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ശരീരത്തിലെ പാടുകള്‍ മായ്ക്കാന്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്.

എന്നാല്‍ തന്റെ ശരീരത്തിന്റെ സ്വാഭാവിക പ്രത്യേകതകളെ മറച്ചുവെയ്ക്കാതെ അതേ രീതിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. ഇടുപ്പിലെ സ്‌ട്രെച്ച് മാര്‍ക്ക് കാണുന്ന വിധത്തിലുള്ള ചിത്രം പരിണീതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഇതിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. മുന്‍പ് നന്നായി തടിച്ചിട്ടായിരുന്നു പരിണീതി. കഠിനമായ അഭ്യാസ മുറകളിലൂടെയാണ് വണ്ണം കുറച്ചത്. ഫിറ്റ് ആയിരിക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു തന്റെ വര്‍ക്കൗട്ടുകളെന്ന് പരിണീതി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. മുന്‍പ് നന്നായി തടിച്ചിട്ടായിരുന്നു പരിണീതി. കഠിനമായ അഭ്യാസ മുറകളിലൂടെയാണ് വണ്ണം കുറച്ചത്. ഫിറ്റ് ആയിരിക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു തന്റെ വര്‍ക്കൗട്ടുകളെന്ന് പരിണീതി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ തടി കുറച്ചപ്പോഴാണ് ഇടുപ്പില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ വീണത്. എന്നാല്‍ ഫോട്ടോയില്‍ അത് മായ്ക്കാന്‍ പരിണീതി ശ്രമിച്ചില്ല. യാഥാര്‍ത്ഥ്യേബോധത്തോടെയും സ്വാഭാവികതയോടെയുമുള്ള നടിയുടെ ഈ നടപടിയെ ആരാധകര്‍ പ്രശംസിക്കുകയാണ്.നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അടയാളങ്ങളാണതെന്നാണ് ചിലര്‍ പ്രതികരിച്ചത്. അമ്മയായ ശേഷം കരീന കപൂര്‍ ഒരു മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ മായ്ച്ചുകളഞ്ഞിരുന്നു.ഇത് സ്ത്രീകള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്ന് അന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയിതിരുന്നു.

Related Topics

Share this story