Times Kerala

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനങ്ങൾ

 

തിരുവനന്തപുരം: കേരളത്തെ പ്രകീർത്തിച്ചും കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ തള്ളിപ്പറഞ്ഞും ഗവർണർ പി സദാശിവത്തിൻ്റെ നയപ്രഖ്യാപന പ്രസംഗം.

നുഷ്യവിഭവ വികസന ശേഷിയിൽ മുൻപന്തിയിലാണ് കേരളം. കൂടാതെ, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം, നല്ല പൊലീസ് സംവിധാനം എന്നിവയൊക്കെ കേരളത്തിന് അവകാശപ്പെടാവുന്നത് ആണെന്ന് ഗവർണർ പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഇവയാണ്. ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഗവർണർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് നാലു പദ്ധതികൾ പുരോഗമിക്കുന്നെന്നും വികസന കാഴ്ചപ്പാടിൽ പ്രകൃതിയെ കൂടി ഉൾപ്പെടുത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചു.

ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ സ്കൂളുകളിൽ വർദ്ധിപ്പിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ മിനിമം വേതനം ഉറപ്പു വരുത്തും. അതിനായി നിയമ നിർമ്മാണം നടത്തും. പട്ടിക ജാതി, വർഗ വിഭാഗങ്ങളുടെ വികസനത്തിന് പ്രവർത്തനങ്ങൾ നടത്തും. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിര ചികിൽസ ലഭ്യമാക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കും.

വനിത പൊലീസിൻ്റെ എണ്ണം വർദ്ധിപ്പിക്കും. ഓരോ ജില്ലയിലും മാതൃകാ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് സാങ്കേതിക സഹായം നൽകും. ആയുർവേദ മേഖലയിൽ കുട്ടികൾക്ക് പ്രത്യേക പരിഗണനാ കേന്ദ്രം. ലിംഗ വിവേചനത്തിന് എതിരെ നടപടി സ്വീകരിക്കും.

നഴ്സുമാർക്ക് കുറഞ്ഞ വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ആയിരക്കണക്കിന് വരുന്ന നഴ്സുമാർക്ക് പ്രതീക്ഷ നൽകുന്നതാണ്. കെ എസ് ആർ ടി സി പുനസംഘടിപ്പിക്കും. കേരള ബാങ്ക് ഈ വർഷം തുടങ്ങും. വിനോദ സഞ്ചാര വികസനത്തിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കും.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മ യൂണിറ്റുകൾ സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി കെ എസ് ഇ ബി ചാർജിങ് കേന്ദ്രങ്ങൾ തുടങ്ങും.

ആധുനിക ഡി അഡിക്​ഷൻ സെൻ്റർ കിനാലൂരിൽ സ്ഥാപിക്കും. ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് ഐ സി യു തുടങ്ങും. എല്ലാ മെഡിക്കൽ കോളജിലും ട്രോമോകെയർ സംവിധാനം തുടങ്ങും. ഗോത്ര ബന്ധു പദ്ധതി സംസ്ഥാന വ്യാപകമാക്കും. ഈ വർഷം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ബിൽ കൊണ്ടുവരും.

Related Topics

Share this story