Times Kerala

പാര്‍ക്കില്‍ വച്ചു പരിചയപ്പെട്ട യുവതിയെ സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചു;യുവാവ് അറസ്റ്റില്‍

 

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പരിചയത്തിലായി പ്രലോഭനങ്ങള്‍ നല്‍കി സുഹൃത്തിന്റെ ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാറില്‍ കറങ്ങാന്‍ കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയ കൊണ്ടു പോയത്. എന്നാല്‍ പിന്നീട് ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ നിന്നും ദില്ലിയിലേക്കെത്തിയ പ്രതി പാര്‍ക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ കാണുന്നത്. ഒറ്റയ്ക്ക് നടക്കുന്ന പെണ്‍കുട്ടിയെ പിന്തുടരുകയും അവരുമായി പരിചയത്തിലാവുകയും ചെയ്തു. കുറച്ചു സമയം സംസാരിച്ചശേഷം പെണ്‍കുട്ടിയോട് കാറില്‍ കറങ്ങാന്‍ പോകാം എന്ന് പറയുകായിരുന്നു. പെണ്‍കുട്ടി ഇതിന് സമ്മതിക്കുകയും കാറില്‍ കയറുകയും ചെയ്തു.

കാറില്‍ കയറ്റി പോയതിനുശേഷം സുഹൃത്തിന്റെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ രാവിലെയാണ് യുവാവ് തിരികെ കൊണ്ടുവിട്ടത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് മൊബൈല്‍ നമ്പറുകള്‍ യുവാവ് നല്‍കിയിരുന്നു.

ഇതേ ദിവസം വൈകുന്നേരം യുവാവും പെണ്‍കുട്ടിയും തമ്മില്‍ വീണ്ടും കണ്ടുമുട്ടി. എന്നാല്‍ കാറില്‍ അപ്പോള്‍ യുവാവിന്റെ ബന്ധുവും കൂടെ ഉണ്ടായിരുന്നു. യുവാവിന്റെ ആവശ്യ പ്രകാരം പെണ്‍കുട്ടി വീണ്ടും അവരോടൊപ്പം കാറില്‍ യാത്ര ചെയ്യാന്‍ തയ്യാറായി. എന്നാല്‍ യാത്രക്കിടെ യുവാവിന്റെ ബന്ധു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടി അതിനെ എതിര്‍ക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ റോഡില്‍ ഇറക്കിവിട്ട് കടന്നു കളഞ്ഞു.

അശോക് വിഹാറില്‍ മാതാപിതാക്കളുടെ കൂടെയായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായിട്ടും മാതാപിതാക്കള്‍ക്ക് പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് കമ്മീഷണര്‍ ബികെ സിംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നും മൂന്നു തവണ ആരോടും പറയാതെ ഇറങ്ങിപ്പോയതായി പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു. രണ്ട് തവണയും മകളെ തട്ടിക്കൊണ്ടു പോയതായി ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും തിരിച്ചു വന്നതിനാലാണ് ഇത്തവണ കാണാതായിട്ടും പരാതി നല്‍കാത്തതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.

Related Topics

Share this story