Times Kerala

നാനൂറ് തവണ ബലാത്സംഗം ചെയ്തു;സ്വകാര്യ ഭാഗങ്ങള്‍ പൊള്ളിച്ചു;ഇടത് മുലക്കണ്ണ് കൊടില്‍ ഉപയോഗിച്ച് പറിച്ചെടുത്തു;കത്തുന്ന ബള്‍ബ് സ്വകാര്യ ഭാഗത്ത് കയറ്റി; ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് മറവു ചെയ്തു

 

കഴിഞ്ഞ ദിവസം വീപ്പയില്‍ കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ഒരു കൊലപാതകത്തിന് സമാനം. മൃതദേഹം തലകീഴായി നിര്‍ത്തിയ ശേഷം വീപ്പയില്‍ കോണ്‍ക്രീറ്റ് നിറച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ സമാനമായ കൊലപാതകം നടന്നിരുന്നു. ജുങ്കോ ഫുറുത കേസ് എന്നറിയപ്പെടുന്ന കൊലപാതകവുമായാണ് കൊച്ചി സംഭവത്തിന് സാമ്യമുള്ളത്.

44 ദിവസം നീണ്ട ക്രൂരമായ ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ശേഷം 1989 നവംബര്‍ 22നാണ് ജുങ്കോ ഫുറുത എന്ന പതിനാറുകാരിയെ കൊലപ്പെടുത്തിയത്. ജപ്പാനിലെ മിസാതോ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഫുറുതയുടെ സഹപാഠികള്‍ തന്നെയാണ് ക്രൂരകൃത്യം നടപ്പിലാക്കിയത്. ഹിരോഷി മിയാനോ എന്ന വിദ്യാര്‍ത്ഥിക്ക് ജുങ്കോ ഫുറുതയോട് താല്‍പ്പര്യമുണ്ടായിരുന്നു. ഫുറുതോ ഇത് നിരസിച്ചതാണ് പ്രകോപന കാരണം. ഫുറുതയെ തട്ടിക്കൊണ്ട് പോയി 44 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.

തട്ടിക്കൊണ്ട് പോയ ശേഷം ഫുറുതയെക്കൊണ്ട് തന്നെ വീട്ടുകാരെ വിളിപ്പിക്കുകയും താന്‍ അപകടത്തിലല്ലെന്ന് വീട്ടുകാരോട് പറയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള 44 ദിവസം സമാനതകളില്ലാത്ത പീഡനമാണ് ഫുറുത നേരിട്ടത്. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഫുറുതയെ തടങ്കലില്‍ പാര്‍പ്പിച്ചത്. ഈ 44 ദിവസവും സംഘം ഫുറുതയെ നഗ്നയാക്കി നിര്‍ത്തി പീഡിപ്പിച്ചു.

ഫുറുത നേരിട്ട സമാനതകളില്ലാത്ത പീഡനം ഇങ്ങനെ,

സംഘാങ്ങള്‍ ഊഴമിട്ട് നാനൂറ് തവണയിലധികം ലൈംഗികമായി പീഡിപ്പിച്ചു. ആഹാരം നല്‍കാതെ പട്ടിണിക്കിട്ടു. ഗോള്‍ഫ് സ്റ്റിക്കും മുളവടിയും ഉപയോഗിച്ച് മാറി മാറി മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയ ശേഷം ശരീരം പഞ്ചിംഗ് ബാഗാക്കി മര്‍ദ്ദിച്ചു. വയറ്റില്‍ നിരവധി തവണ ബാര്‍ബെല്‍സ് ഇട്ടു. സ്വന്തം മൂത്രം കുടിപ്പിക്കുകയും പാറ്റയെ തീറ്റിപ്പിക്കുകയും ചെയ്തു. അക്രമി സംഘത്തിന്റെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്യിച്ചു. കത്രിക, ഇരുമ്പ് കമ്പി തുടങ്ങിയവ സ്വകാര്യ ഭാഗങ്ങളില്‍ കുത്തിക്കയറ്റി. കത്തുന്ന ബള്‍ബ് ജനനേന്ദ്രിയത്തില്‍ കയറ്റി. സ്വകാര്യ ഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച കുത്തി പൊള്ളിച്ചു. കണ്ണില്‍ മെഴുകി തിരി ഉരുക്കി ഒഴിച്ചു. ഇടത് മുലക്കണ്ണ് കൊടില്‍ ഉപയോഗിച്ച് പറിച്ചെടുത്തു. മാറിടത്തില്‍ സൂചി കൊണ്ട് കുത്തി.

44 ദിവസം നീണ്ട പീഡനം 30 ദിവസം കഴിഞ്ഞപ്പോഴേയ്ക്ക് ഫുറുത മൃതപ്രായ ആയിക്കഴിഞ്ഞിരുന്നു. മലമൂത്ര വിസര്‍ജനം ചെയ്യാനോ എഴുന്നേറ്റ് നില്‍ക്കാനോ പോലും അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. തന്നെ കൊന്നു കൂടെ എന്ന് പോലും അവള്‍ ചോദിച്ചിരുന്നു. എന്നാല്‍ കൊല്ലാതെ കൊല്ലുന്ന വിധം പീഡിപ്പിക്കാനായിരുന്നു അക്രമികള്‍ക്ക് താല്‍പ്പര്യം. ക്രൂരമായ പീഡനത്തിന് ശേഷം ഒടുവില്‍ 44-ാം ദിനം മരണം അവളോട് കനിവു കാട്ടി.

തുടര്‍ന്ന് അക്രമികള്‍ അവളുടെ മൃതദേഹം 55 ഗാലന്‍ വരുന്ന വീപ്പയ്ക്കുള്ളില്‍ ആക്കി കോണ്‍ക്രീറ്റ് ചെയ്ത ശേഷം സിമിന്റ് മിക്‌സിംഗ് യന്ത്രം ഘടിപ്പിച്ച ട്രക്കിലേക്ക് നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും പ്രതികള്‍ പിടിയിലായി. കൊലപാതവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാള്‍ പിടിയിലാവുകയും ഇയാള്‍ വഴി യഥാര്‍ത്ഥ പ്രതികളിലേക്ക് പോലീസ് എത്തുകയുമായിരുന്നു.

ഇതിന് സമാനമാണ് കുമ്പളത്ത് കണ്ടെത്തിയ മൃതദേഹവും ഒളിപ്പിച്ചിരിക്കുന്നത്. തലകീഴായി മൃതദേഹം നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിക്കുകയായിരുന്നു. കണ്ടെത്തിയ മൃതദേഹത്തിന് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ഇത് സ്ത്രീയുടെ ശരീരമാണെന്നും ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ ചില ഭാഗങ്ങളും നിരോധിച്ച അഞ്ഞൂറ് രൂപാ നോട്ടുകളും മൃതദേഹത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. സ്ത്രീകള്‍ ധരിക്കുന്നതിന് സമാനമായ വെള്ളി അരിഞ്ഞാണവും കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story