Times Kerala

യുവാവിന്റെ നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

 
യുവാവിന്റെ നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കൊച്ചി: യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തുകയും പണവും കാറും തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കാക്കനാട് സ്വദേശികളായ ജോയ് ജോസഫ്, ഫിജി ഫ്രാൻസിസ് എന്നിവരാണ് ഇപ്പോൾ പിടിയിലായത്. കേസില്‍ മാമംഗലം സ്വദേശി ജൂലി ജൂലിയന്‍ , സുഹൃത്ത് അത്താണി കെ.എസ് കൃഷ്ണകുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റുചെയ്തിരുന്നു. കാക്കനാട് ഇൻഫോപാർക്കിന് സമീപം വീട് വാടകക്ക് എടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു സംഘം.

സിനിമ മേഖലയിൽ ബ്യൂട്ടീഷ്യൻ കൂടിയായ മുഖ്യപ്രതി ജൂലിയുടെ നിർദേശപ്രകാരമാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വാടക വീട്ടിലേക്ക് ജൂലി യുവാവിനെ വിളിച്ചുവരുത്തിയപ്പോൾ പിന്നാലെയെത്തിയ കൂട്ടുപ്രതികൾ യുവാവിനെ ആക്രമിച്ച് നഗ്നനാക്കി യുവതിക്കൊപ്പം ഇരുത്തി ഫോട്ടോ എടുക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി എടിഎം കാർഡും കാറും തട്ടിയെടുത്തു. കാർഡ് ഉപയോഗിച്ച് അൻപതിനായിരം രൂപ തട്ടിയ പ്രതികൾ വീണ്ടും അഞ്ചു ലക്ഷം ആവശ്യപ്പെട്ടു. പണം ലഭിക്കാതായതോടെ നഗ്നദൃശ്യങ്ങള്‍ യുവാവിന്‍റെ ചിലസുഹൃത്തുക്കളുടെ ഫോണിലേക്ക് ജൂലി അയച്ചു നല്‍കുകയായിരുന്നു. ഇതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Related Topics

Share this story