Times Kerala

22 വര്‍ഷത്തിനിടെ 7 കൊലപാതകം;3 പേര്‍ കാമുകിമാരുടെ ഭര്‍ത്താക്കന്‍മാര്‍;ഒടുവില്‍ പ്രതി പിടിയില്‍

 

പട്യാല : 22 വര്‍ഷത്തിനിടെ ഏഴുപേരെ ക്രൂരമായി കൊന്ന പരമ്പര കൊലയാളി പിടിയില്‍. ലുധിയാന സ്വദേശി ജഗ്‌രൂപ്‌ സിങ്ങാണ് അറസ്റ്റിലായത്. 47 കാരനായ അക്രമി, 7 ദാരുണമായ നരഹത്യകള്‍ നടത്തിയ ശേഷമാണ്‌ പിടിയിലാകുന്നത്.

ഇതോടെ തെളിയാതെ കിടന്ന 6 കേസുകള്‍ക്കാണ് തുമ്പുണ്ടായത്. ഡിസംബര്‍ 30 ന് പട്യാലയില്‍ രജീന്ദര്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഇയാള്‍ കുരുക്കിലാകുന്നത്.

രജീന്ദറിന്റെ ഭാര്യയുമായി ജഗ്‌രൂപിന് അടുപ്പമുണ്ടായിരുന്നു. രജീന്ദറിന് മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ 22 വര്‍ഷത്തിനിടയിലെ 7 കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

1995 ലായിരുന്നു ആദ്യ കൊലപാതകം. മോഷണശ്രമത്തിനിടയില്‍ രണ്ട് പേരെയാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് 98 ല്‍ ഒരു വനിതയെ കൊന്നു. 2004 ലും 2011 ലുമായി രണ്ട് യുവാക്കളെ വകവരുത്തി. ഇവര്‍ രണ്ടുപേരും ജഗ്‌രൂപിന്റെ കാമുകിമാരുടെ ഭര്‍ത്താക്കന്‍മാരായിരുന്നു.

Related Topics

Share this story