ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താനും ‘ഉയരെ’ ചിത്രത്തിലെ കഥാപാത്രമായ പല്ലവി പോലെയായിരുന്നു, അത് ആസിഡ് ആക്രമണം വരെ പോയില്ലെന്ന് മാത്രമേ ഉള്ളു ;പാര്‍വതി തിരുവോത്ത്
മലയാള സിനിമയിൽ ‘ബോൾഡ്’ എന്ന വാക്കിനൊപ്പം ഏറ്റവും ചേർത്തുവായിക്കപ്പെടുന്ന പേര് പാർവതി തിരുവോത്ത് എന്നാണ്.
അഭിനയ മികവിന്റെ വാഴ്ത്തുകൾക്കൊപ്പം അഭിനയമേതുമില്ലാതെ അപ്രിയ കാര്യങ്ങളും നിലപാടുകളും വിളിച്ചു പറഞ്ഞ് ഇകഴ്ത്തുകളും സധൈര്യം ഏറ്റുവാങ്ങിയ അഭിനേത്രി. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിക്കുന്നവരോട് അത്യാവശ്യമാണെന്ന് ഇപ്പോഴും ശങ്കയേതുമില്ലാതെ പറയുന്നു പാർവതി. അതിന്റെ പേരിലുള്ള നഷ്ടങ്ങളെയും വെല്ലുവിളികളേയും കുറിച്ച് ഉത്തമ ബോധ്യത്തോടെ തന്നെ. തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലുമുണ്ട് അസാമാന്യമായ പാർവതി മുദ്ര. ആസിഡ് അക്രമണത്തിനിരമായ പെൺകുട്ടിയുടെ അതീജീവനം വരച്ചിടുന്ന ഉയരെയിലെ പല്ലവിയായും വിസ്മയിപ്പിക്കുന്നു പാർവതി. അതില്‍ പ്രധാനകഥാപാത്രം പല്ലവിയായി പാര്‍വതി കാഴ്ച്ച വെച്ച പ്രകടനം അവിസ്മരണീയമാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.
ആ സിനിമയുടെ വിജയത്തിന് കാരണമായത്. എല്ലാവരുടെയും അഭിപ്രായങ്ങളെയും അഭിപ്രായ വ്യത്യാസങ്ങളെയും പരിഗണിച്ചതാണെന്ന് പാര്‍വതി ഒരു മാഗസിനുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ താനും ചിത്രത്തിലെ കഥാപാത്രമായ പല്ലവി പോലെയായിരുന്നെന്നും അത് ആസിഡ് ആക്രമണം വരെ പോയില്ലെന്ന് മാത്രമേ ഉള്ളുവെന്നും നടി പറഞ്ഞു.
ആസിഡ് ആക്രമണം പോലെയൊന്നും ആയില്ലെങ്കിലും മെന്റല്‍ ഇമോഷണല്‍ ട്രോമ സമാനമായിരുന്നു അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന് തിരിച്ചറിയുമ്പോള്‍ പുറത്തുകടക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. പാര്‍വതി കൂട്ടിച്ചേര്‍ത്തു.