കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി,; പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ മാനഭംഗ കുറ്റം കൂടി ചുമത്തി പോലീസ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കട്ടിൽ ഉപേക്ഷിച്ച കേസില്‍ പ്രതി സഫര്‍ ഷായ്‌ക്കെതിരെ ബലാത്‌സംഗത്തിനും കൂടി ചുമത്തി. പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടഞ്ഞു വച്ചതിനും കൊലപ്പെടുത്തിയതിനും തെളിവു നശിപ്പിച്ചതിനും ഉള്‍പ്പെടെ വകുപ്പുകളാണ് പ്രതിക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മാനഭംഗക്കുറ്റം ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ ഏഴിനാണ് എറണാകുളം കലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഇവ ആന്റണിയെ തമിഴ്‌നാട്ടിലെ വാല്‍പ്പാറയ്ക്ക് സമീപം തേയിലത്തോട്ടത്തില്‍ ശരീരമാസകാലത്തെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെട്ടൂരിലെ ഒരു വാഹന ഷോറൂമില്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷായും കൊല്ലപ്പെട്ട ഇവയും നേരത്തെ അടുപ്പത്തിലായിരുന്നു.പെൺകുട്ടി പിന്നീട് താനുമായി അകലുകയാണെന്നും ഒഴിവാക്കുകയുമാണെന്ന പ്രതിയുടെ സംശയമാണു കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം സെന്റ് ആല്‍ബര്‍ട്ട് കോളെജിന്റെ പരിസരത്ത് കാത്തുനിന്ന സഫര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി തേയില തോട്ടത്തില്‍ തള്ളുകയായിരുന്നു.