Times Kerala

ഓടുന്ന ബസിൽ വെച്ച് സ്‌കൂള്‍ വിദ്യാർഥിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്​റ്റിൽ

 

ഓടുന്ന ബസില്‍ വെച്ച് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ടകര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി വേലൂര്‍ സ്വദേശി കരുവാത്തോട്ടില്‍ ഷൈജു (42) ആണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. തൃശ്ശൂര്‍ കുറ്റിപ്പുറം തിരൂര്‍ റൂട്ടിലോടുന്ന ബെല്‍വിന്‍ ബസിലാണ് പതിനാലുകാരന്‍ പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥി.

ബസില്‍ യാത്രക്കാര്‍ കുറവായിരിന്നു. ടിക്കറ്റിന്റെ ബാക്കി ചോദിച്ചപ്പോള്‍ ബസിന്റെ പിന്‍ സീറ്റിലേക്ക് വരാന്‍ ഷൈജു ആവശ്യപ്പെട്ടു. അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥി വീട്ടിലെത്തി മാതാവിനോട് സംഭവം വെളിപ്പെടുത്തി. മാതാവ് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് പരാതി നല്‍കി. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ ഓടുന്ന ബസില്‍ വെച്ച് എങ്ങനെ പീഡിപ്പിക്കാന്‍ സൗകര്യം ലഭിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് മഫ്തിയില്‍ ഇതേ ബസില്‍ യാത്ര ചെയ്തു. കുറ്റിപ്പുറത്തുനിന്ന് വൈകീട്ട് 3.20നാണ് ബസ് പുറപ്പെടുക. ഈ സമയത്ത് ബസില്‍ നാലോ അഞ്ചോ യാത്രക്കാര്‍ മാത്രമാണ് ഉണ്ടാവുകയെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം ഇതേ ബസില്‍ വച്ച് സമാനമായ രീതിയില്‍ മറ്റു കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Topics

Share this story