Times Kerala

വിവാദമായ ആ ഫോട്ടോഷൂട്ടിനു പിന്നിലെ യാഥാർഥ്യം തുറന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് ഒരുക്കിയ കമ്പനിയുടെ സി ഈ ഓ!

 
വിവാദമായ ആ ഫോട്ടോഷൂട്ടിനു പിന്നിലെ യാഥാർഥ്യം തുറന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് ഒരുക്കിയ കമ്പനിയുടെ സി ഈ ഓ!

കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ് ചെയ്ത പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അത് വഴി പുലിവാൽ പിടിച്ചിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്സ്. അതിനു പിന്നിലെ കാര്യങ്ങൾ ഇപ്പോൾ തുറന്നു പറയുകയാണ് പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം.

ശാലുവിന്റെ വാക്കുകൾ :

സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്, ചെയ്ത് തരാന്‍ പറ്റില്ല എന്ന് പറയാന്‍ ഈ സര്‍വീസ് ചെയ്യുന്ന ഞങ്ങള്‍ക്ക് പറ്റുമോ. അല്ലാതെ ഞങ്ങള്‍ക്ക് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതല്ല. ചിത്രങ്ങള്‍ വൈറലായതിന്റെ സന്തോഷം റാമിനും ഗൗരിക്കുമുണ്ട്. ഗൗരി ഇക്കാര്യം പറഞ്ഞ് വോയിസ് ക്ലിപ്പും അയച്ചു. ഇപ്പോള്‍ ഇതിന്റെ പേരില്‍ ഫെയ്സ് ബുക്കില്‍ നിന്ന് ഫോണ്‍ നമ്പരെടുത്ത് അസഭ്യം വിളിക്കുകയാണ് പലരും. തിരിച്ചൊന്നും പറയാന്‍ പറ്റില്ല. പിനാക്കിളിന്റെ സി.ഇ.ഒയുടെ മൊഴിമുത്തുകള്‍ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഇട്ടുകളയും. പറയൂ സുഹൃത്തേ എന്നു പറഞ്ഞ് മുഴുവന്‍ കേള്‍ക്കുകയേ നിര്‍വാഹമുള്ളു. ആ, നീ കേള്‍ക്കുന്നുണ്ടോ എന്നു ചോദിച്ചാകും പിന്നെ അസഭ്യവര്‍ഷം. വെസ്റ്റേണ്‍ കള്‍ച്ചര്‍ അടിച്ചേല്‍പ്പിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. ചിലരൊക്കെ നല്ല അഭിപ്രായം പറയും, എന്തായാലും ഇതിനുശേഷം വര്‍ക്കും കൂടുന്നുണ്ട്.

ഇപ്പോൾ ഫോൺ റിങ് ചെയ്യുമ്പോൾ സന്തോഷവും ഒപ്പം ആശങ്കയും ഉണ്ടെന്ന് ഷാലു കൂട്ടിച്ചേർക്കുന്നു.

Related Topics

Share this story