Times Kerala

ഗതാഗത നിയമലംഘനം: അഞ്ചു തവണ പിടിയിലായാല്‍ നാടുകടത്താന്‍ ആലോചനയുമായി കുവൈറ്റ്

 

കുവൈത്ത് സിറ്റി: അഞ്ചുവര്‍ഷത്തിനിടെ അഞ്ചുതവണ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്താന്‍ ആലോചനയുമായി കുവൈറ്റ്. ഇതുസംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം പഠിക്കാന്‍ ആരംഭിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, നടവഴിയിലെ പാര്‍ക്കിങ്, റോഡിരികില്‍ വാഹനം നിര്‍ത്തി വാഹനങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുത്തുക തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിധിയിലെത്തിക്കാനാണ് ആലോചന.

ഗതാഗത നിയമലംഘനം ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം നാടുകടത്തലിനെ പറ്റി ആലോചിക്കുന്നത്. മേല്‍പറഞ്ഞ കുറ്റങ്ങള്‍ക്ക് രണ്ടുമാസം വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.

ഡ്രൈവറെ കൂടാതെ മുന്നിലിരിക്കുന്ന യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനം കസ്റ്റഡിയിലെടുക്കുന്ന കുറ്റമാക്കിയിട്ടുണ്ട്. ഇതിനുപുറമെ 15 ദീനാര്‍ പിഴയും ഈടാക്കും.വാഹനം എടുത്തുമാറ്റാനുള്ള ചെലവിലേക്ക് 10 ദീനാര്‍ അധികം ഇൗടാക്കുകയും കസ്റ്റഡിലുള്ള ഓരോ ദിവസത്തിനും ഒരു ദീനാര്‍ വീതം ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

 

Related Topics

Share this story