Times Kerala

ജീൻസ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ്; ഒരു മഹാപണ്ഡിതന്റെ നിഗമനങ്ങൾ ഇങ്ങനെ

 

ജീൻസ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ് എന്ന വിവാദ പ്രസ്താവന തുടര്‍ന്ന്‍ ഈജിപ്ഷ്യൻ ലോയറായ നബിഹ് അൽ-വാഷിനെ കൊന്ന് കൊലവിളിക്കുകയാണ് ലോകമിപ്പോൾ. ഇത്തരത്തിൽ കീറിയ വസ്ത്രം ധരിച്ച് നടക്കുന്നതിലൂടെ അവർ പുരുഷന്മാരെ ബലാത്സംഗത്തിനായി ക്ഷണിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. അത്തരത്തിൽ കീറിയ ട്രൗസറുമായി നടക്കുന്ന യുവതികൾ ബലാത്സംഗത്തിന് അർഹരാണെന്നും ഇദ്ദേഹം പറയുന്നു.

അതായത് ഇത്തരം സ്ത്രീകളെ മാനഭംഗപ്പെടുത്തേണ്ടത് ഈജിപിഷ്യൻ പൗരന്മാരുടെ ദേശീയ കടമയാണെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. സാറ്റലൈറ്റ് ചാനലായ അൽ-അസീമയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ നിയന്ത്രിക്കുന്നതിന് എന്തൊക്കെ പുതിയ നിയമങ്ങൾ നടപ്പിലാക്കാമെന്നായിരുന്നു ഈ ടാക്ക്ഷോയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ ചർച്ച ചെയ്യിരുന്നത്. ഇതിനിടെയാണ് തന്റെ അഭിപ്രായമെന്നോണം വാഷ് ഈ പരാമർശനം നടത്തി വിമർശനം ഏറ്റ് വാങ്ങിയിരിക്കുന്നത്.

കീറിയ ജീൻസ് ധരിച്ച് കാലുകളുടെ ഭാഗങ്ങൾ വെളിപ്പെടുത്തുന്ന സ്ത്രീകൾ തങ്ങളെ ബലാത്സംഗം ചെയ്യൂ എന്ന സൂചനയാണ് പുരുഷന്മാർക്ക് നൽകുന്നതെന്നും വാഷ് പറയുന്നു. ഇത്തരത്തിൽ ബലാത്സംഗത്തിന് വിധേയരായാൽ മാത്രമേ പിന്നീട് അവർ സ്വയം ബഹുമാനിക്കുന്ന വിധത്തിൽ വസ്ത്രധാരണം നടത്തുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പെൺകുട്ടികൾ ആദ്യം സ്വയം ബഹുമാനിക്കാൻ പഠിക്കണമെന്നും എന്നാൽ മാത്രമേ മറ്റുള്ളവരും അവരെ ബഹുമാനിക്കുകയുള്ളുവെന്നാണ് ഈ ലോയർ പറയുന്നത്. അതിർത്തികൾ സംരക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യമേറെയുണ്ട് ധാർമികതയെ സംരക്ഷിക്കുന്നതിനെന്നും വാഷ് അഭിപ്രായപ്പെടുന്നു.

Related Topics

Share this story