Times Kerala

പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ വക മൂന്നുലക്ഷംരൂപ സമ്മാനം

 

തെലങ്കാനയില്‍ പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ വക മൂന്നുലക്ഷംരൂപ സമ്മാനം.തെലങ്കാനയില്‍ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന ക്ഷേത്രപൂജാരിമാര്‍ക്കിനി ആശ്വസിക്കാം.  ഇതുകൂടാതെ ഒരുലക്ഷം രൂപ വിവാഹാഘോഷം ഗംഭീരമാക്കാന്‍ നല്‍കും. ‘കല്യാണമസ്തു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതി നവംബറോടെ നിലവില്‍വരും.

താരതമ്യേന കുറഞ്ഞ വരുമാനക്കാരായ പൂജാരിമാരെ ജീവിതപങ്കാളികളാക്കാന്‍ യുവതികള്‍ മടികാണിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്ന് തെലങ്കാന ബ്രാഹ്മിണ്‍ സംക്ഷേമ പരിഷദ് ചെയര്‍മാന്‍ കെ.വി. രാമനാചാരി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉപദേശകന്‍കൂടിയാണ് രാമനാചാരി.

വധൂവരന്മാരുടെ പേരില്‍ മൂന്നുവര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായാണ് പണം അനുവദിക്കുക. മൂന്ന് വര്‍ഷത്തിനിടെ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവരുതെന്നാണ് ഉദ്ദേശിക്കുന്നതെന്നും രാമനാചാരി പറഞ്ഞു.

സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസംമുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് കഴിഞ്ഞമാസം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story