ടുണീഷ്യയിൽ അഭയാർഥി ബോട്ടിൽ കപ്പലിടിച്ച് 30 പേർ മരിച്ചതായി റിപ്പോർട്ട്
Oct 10, 2017, 12:09 IST
ടുണിസ്: മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുമായി പോയ ബോട്ടിൽ ടുണീഷ്യൻ നാവികസേനയുടെ കപ്പലിടിച്ച് മുപ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്. എട്ടുപേരുടെ മൃതദേഹം കണ്ടെത്തി. എഴുപതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ ടുണീഷ്യൻ തീരത്തുനിന്നും 30 മൈൽ മാറിയാണ് ദുരന്തമുണ്ടായത്. ടുണീഷ്യയിലെ സഫാക്സിൽനിന്ന് ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ടുണീഷ്യൻ പ്രതിരോധമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.