കൗമാരക്കാരിയെ മാനഭംഗപ്പെടുത്തി;ആൾദൈവം അറസ്റ്റിൽ
ന്യൂഡൽഹി: കൗമാരക്കാരിയെ തുടർച്ചയായി മാനഭംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. എട്ടുമാസം തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിൽ ബാബാ സിയാ റാം ദാസ് എന്നയാളെയാണ് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാബയും അനുയായികളും എട്ടുമാസക്കാലത്തിനിടെ മിക്ക ദിവസങ്ങളിലും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനു മൊഴി നൽകി. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബാബ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള ഗേൾസ് സ്കൂളിലെ പെണ്‍കുട്ടികളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തിയെന്നും ബാബയ്ക്കെതിരേ പരാതിയുണ്ട്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ബാബ ഈ പെണ്‍കുട്ടികളെ കാഴ്ചവച്ചെന്നാണു പരാതി.