Times Kerala

30 പേരെ കൊന്നു തിന്ന നരഭോജി ദമ്പതികള്‍ അറസ്റ്റില്‍

 

മോസ്‌കോ: റഷ്യയിലെ ക്രാസ്‌നോഡര്‍ മേഖലയില്‍ നരഭോജികളെന്ന് സംശയിക്കുന്ന ദമ്പതികളെ പൊലിസ് അറസ്റ്റു ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. 1999 മുതല്‍ കൃത്യം നടത്തി വരുന്നതായും ഇതുവരെ മുപ്പതുപേരെ കൊന്നു തിന്നതായും ദമ്പതികള്‍ മൊഴി നല്‍കിയെന്നാണ് പൊലിസ് പറയുന്നത്.

കഴിഞ്ഞ ദിവസം, ക്രാസ്‌നോഡര്‍ പട്ടണത്തിലെ രോഡ് നവീകരണ ജോലിക്കിടെ ഒരു തൊഴിലാളിക്ക് ലഭിച്ച മൊബൈല്‍ ഫോണാണ് സംഭവം പുറത്തു കൊണ്ടുവന്നത്. അടുത്തിടെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത 35കാരിയുടെ അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുള്ള ചിത്രത്തോടൊപ്പം പോസ് ചെയ്ത വ്യക്തിയുടെ ചിത്രം മൊബൈലിലുണ്ടായിരുന്നു. തുടര്‍ന്ന മൊബൈല്‍ ഉടമയെ കസ്റ്റഡിയിലെടുത്തു.

വഴിയരികില്‍ കണ്ട മൃതദേഹത്തോടൊപ്പം ഫോട്ടോയെടുത്തതാണെന്നും പിന്നീട് മൊബെല്‍ നഷ്ടപ്പെട്ടതാണെന്നുമായിരുന്നു ആദ്യം ഇയാള്‍ നല്‍കിയ മൊഴി. സംശയം തോന്നിയ പൊലിസ് പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കാര്യങ്ങള്‍ പുറത്തു പറഞ്ഞത്.

Related Topics

Share this story