കൗമാരക്കാരും യുവതികളും ഏറെ ഇഷ്ടപ്പെടുന്നത് മുടി കൊഴിഞ്ഞ കഷണ്ടിക്കാരെ
പെൻസൽവേനിയ:കൗമാരക്കാരും യുവതികളും ഏറെ ഇഷ്ടപ്പെടുന്നത് മുടി കൊഴിഞ്ഞ കഷണ്ടിക്കാരെ . മുടിയുള്ള പുരുഷന്മാരേക്കാൾ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാർ എന്നാണ് പൊതുസമൂഹം പ്രേത്യേകിച്ചു സ്ത്രീകൾ കരുതുന്നതെന്നാണ് പഠനം. ബ്രിട്ടനിലെ പെൻസൽവേനിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെതാണ് പുതിയ കണ്ടുപിടുത്തം.മുടിപൊഴിയുന്നുവെന്നോര്ത്ത് ദുഖിച്ചിരിക്കുന്നവര്ക്കൊരു സന്തോഷ വാര്‍ത്തയാണിത് . അതുപോലെ കഷണ്ടിക്കും അസൂയക്കും മരുന്നില്ലെന്ന് മറ്റുള്ളവരെ കളിയാക്കിയവരൊക്കെ ഒന്നു കരുതിയിരുന്നോളൂ. നിങ്ങള്‍ക്ക് കഷണ്ടിക്കാരോട് അസൂയ തോന്നുന്ന ഒരു വാർത്തയുമാണ് ബ്രിട്ടനിൽനിന്ന് വന്നത് .
ഗവേഷകര്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളിൽ പങ്കെടുത്തവരെല്ലാം ഈ അഭിപ്രായം വെച്ചുപുലർത്തുന്നവരാണെന്നാണ് ഡെയിലിമെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങൾ ഉപയോഗിച്ച് 35 വനിതകൾ ഉൾപ്പെട്ട 59 വിദ്യാർഥികളിലായിരുന്നു സര്‍വ്വേ നടത്തിയത്. ഈ സര്‍വ്വേയില്‍ ഭൂരിപക്ഷം പേരും കഷണ്ടിയള്ളവരെ കൂടുതൽ പൗരുഷമുള്ളവരായി കണ്ടെത്തി. തുടർന്ന് പകുതിയിലധികം സ്ത്രീകളെ ഉൾപ്പെടുത്തി 344 പേരെ ഉപയോഗിച്ച് വിശദമായ പഠനം നടത്തിയപ്പോഴും കഷണ്ടിക്കാർ മുടിയുള്ളവരേക്കാർ 13 ശതമാനം ശക്തരും പൗരുഷമുള്ളവരുമാണെന്നായിരുന്നു കണ്ടെത്തൽ. 552 പേരെ ഉൾപ്പെടുത്തിയുള്ള മൂന്നാമത്തെ പഠനത്തിലും ഫലം വ്യത്യസ്തമായിരുന്നില്ല.
കഷണ്ടിയുള്ളവരുടെ ശരീരത്തിൽ ഉറച്ച മസിലുകളുണ്ടെന്നും അവർ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരാണെന്നുമാണ് പഠനത്തിൽ തെളിയുന്ന കാര്യം. ഹോളിവുഡ് നടന്മാരായ ബ്രൂസ് വില്ലീസ്, വിൻ ഡീസൽ തുടങ്ങിയവരുടെ സ്വാധീനം ഈ കാഴ്ചപ്പാടിന് പിന്നിലുണ്ടാകാമെന്നും ഗവേഷകർ കരുതുന്നു.
സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സനാലിറ്റി സയൻസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുടികൊഴിച്ചിൽ തടയുന്നതിനുള്ള ചികിത്സക്കായി ലോകത്താകമാനമുള്ള പുരുഷന്മാർ പ്രതിവർഷം ഒന്നര ദശലക്ഷം പൗണ്ട് ചെലവിടുന്നുവെന്നാണ് കണക്ക്. എന്നാല്‍ കഷണ്ടിയുടെ ചികിത്സക്കുള്ള ഗവേഷണങ്ങൾക്കും കൃത്രിമ മുടികൾ വെച്ചുപിടിപ്പിക്കുന്നതിനുമായുള്ള കോടികളുടെ ചെലവ് ഇനി അവസാനിപ്പിക്കാമെന്നും കഷണ്ടിക്കാർ ഹീറോകളാവുന്ന കാലം അകലെയല്ലെന്നും പഠനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ആൽബർട്ട് മാൻസ് വ്യക്തമാക്കി.