സനൂപ് സന്തോഷിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉണ്ടാക്കി നടികളെ വിളിച്ച് യുവാവ് പിടിയിൽ
മലയാളത്തിന്റെ പ്രിയനടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി നടികളെ വിളിച്ച് ശല്യം ചെയ്തയാളെ പോലീസ് പിടികൂടി.
കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) പിടിയിലായത്. അനുജന്‍ തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായും മറ്റു നടിമാരുടെ നമ്പര്‍ ചോദിക്കുന്നതായും പല നടിമാരും സനുഷയോട് പരാതി പറഞ്ഞിരുന്നു. ഫോണ്‍ നമ്പര്‍ പരിശോധിച്ച നടി ഇത് എന്റെ അനിയന്‍ അല്ലെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാലനടന്റെ അച്ഛന്‍ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കി. കേസ് ടൗണ്‍ പൊലീസിന് കൈമാറി. നമ്പര്‍ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി. എന്നാല്‍ ഇയാള്‍ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായയെന്നും ബോദ്ധ്യമായി. അന്വേഷണ സംഘം സ്ഥിരം ലൊക്കേഷന്‍ പിന്തുടര്‍ന്നതോടെയാണ് പത്തൊമ്പതുകാരനില്‍ എത്തിയത്. സിനിമാക്കാരുമായി സൗഹൃദം കൂടാന്‍ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞു. ടൗണ്‍ എസ്.ഐ ബാവിഷ്, നടനും പൊലീസുകാരനുമായ സഞ്ജയ് കണ്ണാടിപ്പറമ്പ് എന്നിവരാണ് പരാതി അന്വേഷിച്ചത്. പ്രതിയെ ഇന്ന് കണ്ണൂരിലെത്തിക്കും.
വാട്‌സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്.