അടിമാലി ലൈവ് സെക്സ്: വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. എന്ത് ചെയ്യുമെന്നറിയാതെ പോലീസും
അടിമാലി: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു അടിമാലി സ്വദേശികളായ കമിതാക്കളുടെ കിടപ്പറ രംഗങ്ങള്‍ ലൈവ് ആയി പ്രചരിച്ചത്.സംഭവുമായി ബന്ധപ്പെട്ടു ഒരുപാട് അഭ്യൂകങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ലിനു പണസംബാധനം ലക്ഷ്യമിട്ട് വീഡിയോകള്‍ പുറത്തു വിട്ടുതല്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ലിനുവിനു ഇത്തരത്തില്‍ ഒരു ഉദ്ദേശവും ഇല്ലായെന്നാണ് സംഭവത്തെ കുറിച്ച് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത അടിമാലി സി ഐ വ്യക്തമാക്കിയിരുന്നു.
പക്ഷെ വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയെയും യുവാവിനെയും മാത്രമല്ല ഇപ്പോള്‍ പോലീസിനെയും തലവേദനയായി മാറുന്ന ഒന്നാണ് പുറത്തായ വീഡിയോ ക്ലിപ്പുകള്‍.നിലവില്‍ ഇപ്പോഴും വീഡിയോകള്‍ പല പ്രമുഖ പോണ്‍ സൈറ്റുകളിലും ഉണ്ട്.ഇവയൊന്നും നീക്കം ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ ലക്ഷങ്ങള്‍ ആണ് ദിവസവും ഈ വിഡിയോകള്‍ കാണുന്നത്.നേരത്തെ വീഡിയോ നീക്കം ചെയ്യാന്‍ പോലീസ് ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ക്ക് കത്തയച്ചിരുന്നു എങ്കിലും വീഡിയോ ഇപ്പോഴും വ്യാപിക്കുകയാണ്
കേസില്‍ അറസ്റ്റിലായ ലിനു വീഡിയോ പോൺ സൈറ്റുകൾക്ക് വിൽപ്പന നടത്തി ലക്ഷങ്ങൾ സമ്പാദിച്ചെന്ന സൂചനകളാണ് ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ അറസ്റ്റിലായ ലിനുവിന്റെ പശ്ചാത്തലത്തിൽ നിന്ന് ഇയാൾ ഇത്തരത്തിൽ കാശൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.നിര്‍ധന കുടുംബത്തിലെ എട്ടു മക്കളിൽ ഒരാളാണ് ലിനു. കുടുംബത്തിലെ അഞ്ചു പേർ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. പിന്നീട് ഇളയ രണ്ട് പെൺകുട്ടികളും അമ്മയും ലിനുവും മാത്രമാണുള്ളത്. പത്താം ക്ലാസ് കഴിഞ്ഞതോടെ ഇയാൾ പഠനം നിർത്തി ജോലിക്ക് പോകുകയായിരുന്നു. ലിനുവിന്റെ വരുമാനം കൊണ്ടായിരുന്നു കുടുംബം ജീവിച്ചു പോന്നത്. നെടുങ്കണ്ടത്തെ ഒരു ചെറിയ ഹോട്ടലിൽ സപ്ലെയറായി ജോലി ചെയ്യുന്നതിനിടയിലാണ് വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുന്നത്.
ചോദ്യം ചെയ്യലിൽ ലൈവ് മി എന്ന ആപ്ലിക്കേഷൻവഴിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് എന്ന് ലിനു പൊലീസിനോട് സമ്മതിച്ചു. ദുരുദ്ധേശങ്ങൾ ഇല്ലെന്നും കൗതുകത്തിന് വേണ്ടിയാണ് ചെയ്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.മാധ്യമങ്ങളിൽ വരുന്നത് പോലുള്ള യാതൊരു പോൺ സൈറ്റ് ബന്ധങ്ങളും ഇയാൾക്കില്ലെന്നും സി.ഐ പറഞ്ഞതായി മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം പരാതിക്കാരിയായ വീട്ടമ്മ സി.ഐയുടെ മുന്നിലെത്തി പരാതിയില്ലെന്നും യുവാവിനെ വിവാഹം കഴിച്ചാൽ മതിയെന്നും അറിയിച്ചു. കേസ് കോടതിയിലെത്തുമ്പോഴെ അക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ പറ്റു എന്ന് പൊലീസ് അറിയിച്ചു.ലൈവ് മി എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വീഡിയോ പുറത്തായത്. ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനാണ് ലൈവ് മി. ലൈവ് മിയിൽ വരുന്ന വിഡിയോ ആർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിയു സ്‌ക്രീൻ റെക്കോർഡർ എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഈ ദൃശ്യങ്ങൾ ഇപ്പോൾ അശ്ലീലവീഡിയോകൾ പ്രദർശിപ്പിക്കുന്ന സൈറ്റുകളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങൾ മറ്റാരോ പോൺ സൈറ്റുകളിൽ ഇട്ടതെന്നാണ് പൊലീസ് നിഗമനം.
ഇപ്പോള്‍ ലിനുവിനും വീഡിയോയിലുള്ള യുവതിക്കും സംഭവിച്ചത് ടെക്നോളജി ഇത്ര കണ്ടു വികസിച്ച നമ്മുടെ നാട്ടില്‍ ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കാം.ഇത്തരത്തില്‍ ചെറിയ അശ്രദ്ധയും അറിവില്ലയിമയും കൊണ്ട് സംഭവിക്കുന്ന കാര്യങ്ങള്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.