Times Kerala

ഐവിഎഫ് രീതിയിലൂടെ ഗര്‍ഭം ധരിച്ച അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച്‌ ചൈനയിലെ ഡോക്ടര്‍മാര്‍

 
ഐവിഎഫ് രീതിയിലൂടെ ഗര്‍ഭം ധരിച്ച അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച്‌ ചൈനയിലെ ഡോക്ടര്‍മാര്‍

ഫൂസോ: ഐവിഎഫ് രീതിയിലൂടെ ഗര്‍ഭം ധരിച്ച അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച്‌ ചൈനയിലെ ഡോക്ടര്‍മാര്‍. ഗര്‍ഭപാത്രത്തില്‍ ശിശുവിനെ സംരക്ഷിക്കുന്ന അമ്നിയോട്ടിക് ദ്രവത്തോടൊപ്പമാണ് യുവതിയുടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ചൈനയിലെ ഫുജിയാനിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം.യുവതിക്ക് അസഹനീയമായ വയറുവേദനയും അമിതരക്ത സ്രാവവുമുണ്ടായതോടെ കുഞ്ഞിനേയും അമ്മയേയും രക്ഷിക്കാന്‍ മറ്റ് മാര്‍ഗമൊന്നും ഇല്ലാതിരുന്നതിനാല്‍ സിസേറിയന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു .

36 ആഴ്ച ഗര്‍ഭിണിയായ യുവതിയില്‍ നിന്നുമാണ് അമ്നിയോട്ടിക് ദ്രവത്തോടൊപ്പം ശിശുവിനെ പുറത്തെടുത്തത്. ശിശുവിന്‍റെ ശരീരത്തില്‍ പൊക്കിള്‍ ചുറ്റുകയും സ്വയം പുറത്തുവരാന്‍ കഴിയാത്തതുമായ നിലയില്‍ കാര്യങ്ങള്‍ എത്തിയതോടെയാണ് അസാധാരണമായ രീതിയില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത് . എന്‍ കാള്‍ എന്നാണ് ഈ രീതിയെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത് . അമ്നിയോട്ടിക് ദ്രവത്തോടൊപ്പം പുറത്തെടുക്കുന്നതിനാല്‍ ശിശുവിന്‍റെ സംരക്ഷണ ഉറപ്പിക്കാനുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .

മാസം തികയാതെ പിറക്കുന്ന ശിശുക്കള്‍ക്ക് ജനിച്ചതിന് തൊട്ട് പിന്നാലെയുണ്ടാവുന്ന പല ജീവല്‍പ്രശ്നങ്ങളും ഇതുവഴി തരണം ചെയ്യാന്‍ സാധിക്കും . മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് താപനിലയിലെ വ്യതിയാനം പോലും വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിസേറിയന്‍ നടക്കുമ്ബോള്‍ അമ്നിയോട്ടിക് ദ്രവം നഷ്ടമാകാതെ ശിശുവിനെ പുറത്തെടുക്കുകയെന്നതും വെല്ലുവിളിയാണ് . ഗര്‍ഭപാത്രത്തില്‍ എങ്ങനെയാണോ കിടന്നത് അതുപോലെ തന്നെയാണ് കുട്ടി പുറത്തെത്തിച്ചിട്ടും കിടന്നിരുന്നത്.

അമ്നിയോട്ടിക് ദ്രവത്തില്‍ നിന്ന് പൂര്‍ണമായി പുറത്തെത്തിച്ച ശേഷമാണ് ശിശു കരഞ്ഞതെന്നും ആശുപത്രി ജീവനക്കാര്‍ അറിയിച്ചു . ഫുജിയാനിലെ ഇത്തരത്തിലെ ആദ്യ പ്രസവമാണ് ഇത്. പ്രസവശേഷവും ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന പോലെ കിടന്ന കുഞ്ഞിന് ബബിള്‍ ബോയ് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്.

Related Topics

Share this story