Times Kerala

മഴക്കാല രോഗങ്ങളും പ്രതിവിധിയും

 

രോഗങ്ങളുടെ കാലമാണ് മഴക്കാലം. രോഗങ്ങളെ പ്രതിരോധിക്കാന്‍ ചില മുന്‍കരുതലുകളെടുത്താല്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷനേടാം. ചില മഴക്കാല രോഗങ്ങളെയും പ്രതിവിധികളെയും കുറിച്ച് അറിയൂ..

വൈറല്‍ ഫീവര്‍: വായുവില്‍ക്കൂടി പകരുന്നതും മഴക്കാല രോഗങ്ങളില്‍ പ്രമുഖനുമാണ് വൈറല്‍ ഫീവര്‍. കടുത്ത ശരീരവേദനയും തലവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. രോഗബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക. രോഗബാധിതര്‍ ഉപയോഗിക്കുന്ന കര്‍ചീഫും മറ്റ് വസ്ത്രങ്ങളും തിളച്ച വെള്ളത്തില്‍ കഴുകിയെടുക്കുക.
ബ്രോങ്കൈറ്റിസ്: വൈറല്‍ ഫീവറിന്റെതുപോലെ തലവേദനയും ശരീരവേദനയുമാണ് ബ്രോങ്കൈറ്റിസിന്റേയും ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍, ശ്വാസംമുട്ടലും, ചുമയും പ്രകടമാകും

ഡെങ്കിപ്പനി: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് ഈജിപ്തി എന്നയിനം കൊതുകാണ് രോഗകാരണം. സാധാരണ പനിയായില്‍ തുടങ്ങി, ശക്തമായ ശരീരവേദന, വൈകാതെ കണ്ണ് ചുമക്കല്‍, ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. സ്വയം ചികില്‍സയ്ക്ക് നില്‍ക്കാതെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

എലിപ്പനി: എലികളുടെ വിസര്‍ജ്യം വെള്ളത്തിലൂടെ പകരുന്നതാണ് രോഗ കാരണം. ഈ വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതിലൂടെയും, ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിനുള്ളിലേക്ക് കടക്കുന്നു. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന, പേശിവലിവ് തുടങ്ങിയവയാണ് പ്രകടമായ രോഗലക്ഷണങ്ങള്‍. നീരുറവകള്‍ ശുചിയായി സൂക്ഷിക്കുക. ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ മഴയില്‍ ഒലിച്ചുപോകാത്തവിധം സംസ്‌കരിക്കുക.

ചിക്കുന്‍ഗുനിയ: പനി, സന്ധികളില്‍ നീര്, വേദന, ദേഹത്ത് ചുവന്ന തടിപ്പ് തുടങ്ങിയവയാണ് ചിക്കുന്‍ഗുനിയയുടെ പ്രകടമായ രോഗലക്ഷണങ്ങള്‍. രോഗം ഭേദമായാല്‍ തന്നെയും സന്ധിവേദനയില്‍ നിന്ന് മോചനം ലഭിക്കാന്‍ സമയമെടുക്കും.
ഈഡിസ് ഈജിപ്തി എന്നയിനം കൊതുക് പരത്തുന്ന ഈ രോഗത്തെ പരിസര ശുചീകരണം, കൊതുകു നിര്‍മ്മാര്‍ജനം തുടങ്ങിയ പ്രവൃത്തികളാല്‍ പ്രതിരോധിക്കാം.
ന്യുമോണിയ: വായുവില്‍ക്കൂടി പകരുന്ന ഈ രോഗം ചെറു കുഞ്ഞുങ്ങള്‍ക്ക് വരാനുള്ള സാദ്ധ്യത ഏറെയാണ്. കൃത്യ സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ പ്രകടമായ രോഗലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ട്.

മഞ്ഞപ്പിത്തം: ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ മഴക്കാല രോഗങ്ങളുടെ രോഗാണുക്കള്‍ വെള്ളത്തിലാണ് കാണപ്പെടുന്നത്. മൂത്രത്തിനും കണ്ണിനുമുണ്ടാകുന്ന മഞ്ഞനിറം തുടങ്ങിയ പ്രധാന രോഗലക്ഷണത്തോടൊപ്പം വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദ്ദിയും ഉണ്ടാകാം. രക്തപരിശോധനയിലൂടെ രോഗം നിര്‍ണ്ണയം നടത്തി ചിത്സതേടണം. വൈകിയാല്‍ ജീവന് തന്നെ ഭീഷണിയായെന്നുവരാം.

നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്‌സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക. രോഗബാധിതര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കരുത്.

ടൈഫോയ്ഡ്: മഴക്കാലത്ത് വേഗത്തില്‍ പടരുന്ന ഒരു രോഗമാണ് ടൈഫോയ്ഡ്. രോഗിയുടെയും രോഗാണുവാഹക രുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും മാത്രമല്ല, ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രകടമായ രോഗ ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ രോഗം നിര്‍ണ്ണയിച്ച് ചികിത്സ തേടാം.
കോളറ: ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗമാണ് കോളറ. പനിക്കൊപ്പം കടുത്ത ഛര്‍ദ്ദിയും, വയറിളക്കവുമുണ്ടാകും. രോഗി തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കണം.

വളംകടി: ചെളിവെള്ളത്തിലൂടെ നടക്കുമ്പോള്‍ വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയാല്‍ അസഹ്യമായ ചൊറിച്ചിലിനോടൊപ്പം പഴുക്കുകയും ചെയ്യും.
എപ്പോഴും ചെരുപ്പ് ഉപയോഗിക്കുകയാണ് പ്രതിവിധി. പുറത്തു പോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ കാല്‍ കഴുകണം. വളംകടി തുടങ്ങിയാലുടന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് തരിയിട്ട ചെറു ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക.

Related Topics

Share this story