കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ വസതിയിലും, മമതയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും സി.ഐ.ഡി സംഘം വ്യാപക പരിശോധന നടത്തി. വ്യാജരേഖ ചമച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സി.ഐ.ഡിയുടെ ഈ നിർണ്ണായക നടപടി (Mamata Banerjee Residence CID Raid). കാളിഘട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള വൻ പോലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥർ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടന്ന ഈ റെയ്ഡ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
നിയമസഭാ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിൽ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി നിർമ്മിച്ചുവെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായി കാട്ടി നൽകിയ കത്തിലെ ഒപ്പുകൾ തങ്ങളുടെ അറിവില്ലാതെ വ്യാജമായി നിർമ്മിച്ചതാണെന്ന് ഒരു വിഭാഗം എം.എൽ.എമാർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ മുൻ എം.എൽ.എമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കർക്ക് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എം.എൽ.എമാരുടെ ഒപ്പ് ശേഖരണം നടന്നത് ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ വെച്ചാണെന്ന അഭിഷേക് ബാനർജിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കേന്ദ്രീകരിച്ചതെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary: In a significant investigative move, the CID (Criminal Investigation Department) has conducted simultaneous raids at the residence of former West Bengal Chief Minister Mamata Banerjee and the office/residence of her nephew and MP, Abhishek Banerjee. The searches are part of an ongoing probe into a forgery case regarding allegedly falsified signatures of Trinamool Congress MLAs on an official letter submitted to the Speaker concerning the appointment of the Leader of the Opposition.

