തിരുവനന്തപുരം : സെനറ്റ് നിയമനങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തോട് സർക്കാർ ഒരു കാരണവശാലും യോജിക്കില്ലെന്നും, ഏത് തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ കർശനമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.(Minister Roji M John Criticizes Governor Over MG University Senate Appointments)
സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്തവരിൽ ഭൂരിഭാഗവും ബി.ജെ.പി പശ്ചാത്തലമുള്ളവരാണ്. ഈ നടപടി രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
അന്നത്തെ ഭരണകൂടം ഗവർണറുമായി നടത്തിയ ‘മോക് ഫൈറ്റുകൾ’ സ്വിച്ച് ഇട്ടതുപോലെ അവസാനിച്ച സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ബി. അശോകിനെ ഉന്നത തസ്തികയിൽ നിയമിച്ചത് സർക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്ന് മന്ത്രി വ്യക്തമാക്കി.
Story Summary
Higher Education Minister Roji M. John has strongly opposed the Governor’s recent appointments to the MG University Senate, labeling them as part of a saffronization agenda. While defending the government’s appointment of B. Ashok to a key department, the Minister challenged critics to reflect on previous instances of political appointments, even as allegations persist that the Governor’s list is heavily biased toward BJP members.

