കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കലര്‍ത്തി വില്‍പ്പന നടത്തിയ മകനും കാമുകിയും അറസ്റ്റില്‍
അമ്മയുടെ ചിതാഭസ്മത്തിനൊപ്പം കഞ്ചാവ് കൂട്ടിക്കലർത്തി വിൽപ്പന നടത്തിയ യുവാവിനെയും കാമുകിയും പോലീസ് പിടിയിൽ. ഓസ്റ്റിന്‍ ഷ്രോഡറും (26) കാമുകി കെറ്റ്‌ലിന്‍ ഗെയ്ഗറും (21) ആണ് പിടിലായത്. ഇവർ വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട് പോലീസ് ഞെട്ടി. അജ്ഞാതമായ ഏതോ പൗഡര്‍ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയതില്‍ സംശയം തോന്നിയ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അത് തന്റെ അമ്മയുടെ ചിതാഭസ്മമാണെന്ന് ഷ്രോഡര്‍ പറഞ്ഞത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനാണത്രേ അത് സൂക്ഷിച്ചിരിക്കുന്നത്.
വിസ്‌കോണ്‍സിനിലാണ് സംഭവം നടന്നത്. മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് രഹസ്യാന്വേഷണ പോലീസ് വേഷം മാറി ഉപഭോക്താവായി എത്തിയത്. വിലയുറപ്പിച്ചതിനുശേഷം കുറച്ച് കഞ്ചാവ് വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥന്‍ വീണ്ടും തിരിച്ചെത്തി, കഞ്ചാവ് വാങ്ങി. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവും 70 ഗ്രാം മരുന്ന്, എംഡിഎംഎ, ബോംഗ്സ്, മയക്കുമരുന്ന് തൂക്കാനുള്ള തുലാസ് മുതലായവ കണ്ടെത്തി. തുടര്‍ന്നാണ് ഓസ്റ്റിന്‍ ഷ്രോഡറും കെറ്റ്‌ലിന്‍ ഗെയ്ഗറും അറസ്റ്റിലായത്.