Times Kerala

കല്യാണം കഴിഞ്ഞു ആദ്യ രാത്രി വരെ കന്യകാത്വം കാത്തു സൂക്ഷിച്ചു; ഒടുവിൽ യുവതിക്ക് സംഭവിച്ചത്.!!

 
കല്യാണം കഴിഞ്ഞു ആദ്യ രാത്രി വരെ കന്യകാത്വം കാത്തു സൂക്ഷിച്ചു; ഒടുവിൽ യുവതിക്ക് സംഭവിച്ചത്.!!

ആരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ വിവാഹം കഴിഞ്ഞു ആദ്യ രാത്രിവരെ കന്യകാത്വം കാത്ത് സൂക്ഷിച്ച യുവതിക്ക് സംഭവിച്ചതാണ് ഏവരെയും ഞെട്ടിക്കുന്നത്. തന്റെ കന്യകാത്വം നഷ്ടപ്പെടാതെ യുവതി കാമുകനൊപ്പം രണ്ട് വര്‍ഷം ഡേറ്റിംഗില്‍ ആയിരുന്നു. എന്നാല്‍ വിവാഹ ശേഷം ആദ്യരാത്രിയില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതിക്കും ഭര്‍ത്താവിനും അതിന് സാധിച്ചില്ല.

സ്‌റ്റെഫിനി മുള്ളര്‍ എന്ന 23കാരി യുവതി രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ശരീരം പങ്കു വെച്ചിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. തങ്ങളുടെ ഹണിമൂണിന്റെ അന്ന് മാത്രമേ ശാരീരിക ബന്ധത്തിൽ ഏർപ്പെടു എന്നാണ് ഇരുവരും തീരുമാനിച്ചിരുന്നത്.എന്നാല്‍ ആദ്യ രാത്രിയില്‍ ഇരുവര്‍ക്കും സെക്‌സ് ചെയ്യാന്‍ സാധിച്ചില്ല. മാത്രവുമല്ല ഒടുവില്‍ സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. സ്റ്റെഫിനി മരുന്നുകള്‍ കഴിച്ചെങ്കിലും കാര്യം ഉണ്ടായില്ല. മൂന്ന് മാസത്തോളം അണുബാധ തുടര്‍ന്നു. കഠിന വേദനയായിരുന്നു സ്റ്റെഫിനിക്ക് നേരിടേണ്ടി വന്നത്. പലപ്പോഴും കരയുക പോലും ചെയ്തു. അണുബാധ മാറിയതോടെ വീണ്ടും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരും ശ്രമിച്ചു. എന്നാല്‍ ഇക്കുറിയും സാധിച്ചില്ല.

2018ല്‍ സ്റ്റെഫിനി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. ഇദ്ദേഹമാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. സ്ത്രീകളില്‍ ഉണ്ടാകുന്ന യോനീസങ്കോചമാണ് വജൈനിസ്മസ്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തത് ഒരു രോഗാവസ്ഥയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അതാണ് രോഗം കണ്ടെത്താന്‍ വൈകിയതെന്നും സ്റ്റെഫിനി പറയുന്നു. വിവാഹ ദിവസം രാത്രി വരെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ കന്യകയായി തുടരാം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് സ്റ്റെഫിനി പറയുന്നു. തന്റെ ഭര്‍ത്താവ് ആകുന്ന ആള്‍ക്കൊപ്പമല്ലാതെ മറ്റാര്‍ക്കും ഒപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് താത്പര്യം ഇല്ലാതിരുന്നത് തന്നെയാണ് ഇതിന് കാരണം. -സ്റ്റെഫിനി വ്യക്തമാക്കി,.

രോഗ നിര്‍ണയത്തിന് ശേഷം താന്‍ ചികിത്സ സ്വീകരിച്ചു. പോയവര്‍ഷം മാര്‍ച്ച് അവസാനത്തോടെ ചികിത്സ ആരംഭിച്ചു. മെയില്‍ അവസാനിച്ചു. പലപ്പോഴും ആരുമായി ഇക്കാര്യങ്ങള്‍ തനിക്ക് പങ്കുവയ്ക്കാന്‍ സാധിച്ചില്ല. മാനസിക സംഘര്‍ഷത്തിലേക്ക് നിങ്ങിയ തനിക്ക് താങ്ങും തണലുമായത് ഭര്‍ത്താവാണ്. തന്നെകുറിച്ച താന്‍ മോശമായി പറയുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് സ്റ്റെഫിനി പറയുന്നു.

Related Topics

Share this story